തിരഞ്ഞെടുപ്പ് വിജയം ഉൾപ്പെടെ ചർച്ചചെയ്യാൻ ഇന്ന് കേന്ദ്ര മന്തിസഭായ യോഗവും ചേരുന്നുണ്ട്.
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എൻഡിഎ സർക്കാർ ഈ മാസം 30ന് സത്യ പ്രതിജ്ഞചെയ്ത് അധികാരമേൽക്കും. 28ന് തന്റെ മണ്ഡലമായ വാരണസിയിലും 29ന് ഗാന്ധിനഗറിലും സന്ദർശനം നടത്തിയ ശേഷമായിരിക്കും മോദി വ്യാഴാഴ്ച സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കക. കാശി വിശ്വനാഥ ക്ഷേത്രത്തിലും മോദി ദർശനം നടത്തും. അതേസമയം, തിരഞ്ഞെടുപ്പ് വിജയം ഉൾപ്പെടെ ചർച്ചചെയ്യാൻ ഇന്ന് കേന്ദ്ര മന്തിസഭായ യോഗവും ചേരുന്നുണ്ട്.
അതിനിടെ, തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിറകെ പ്രധാനമന്തി മോദിയും ബിജെപി അധ്യക്ഷൻ അമിത് ഷായും മുതിർന്ന ബിജെപി നേതാക്കളായ എൽ കെ അദ്വാനിയെയും മുരളി മനോഹർ ജോഷിയെയും കണ്ടു. ഇരുവരുടെയും വസതികളിൽ എത്തിയായിരുന്നു കൂടിക്കാഴ്ച. മോദിക്കും മുരളി മനോഹർ ജോഷിക്കും ഇത്തവണ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. സീറ്റ് നിഷേധിച്ച സംഭവത്തിൽ മുരളി മോനഹര്‍ ജോഷി കടുത്ത വിമർശനവും പരസ്യമാക്കിയതും വിവാദമായിരുന്നു.
എന്നാൽ, വീണ്ടും മോദിയുടെ നേതൃത്വത്തിൽ ബിജെപി വീണ്ടും അധികാരത്തിലെത്തിയതിന് പിന്നാലെ ഇരുവരെയും കാണാൻ നേതാക്കൾ തയ്യാറാവുയായിരുന്നു.