UPDATES

വാര്‍ത്തകള്‍

താൻ പറഞ്ഞ വിഡ്ഢിത്തമെന്തെന്ന്വ്യക്തമാക്കണം; ടിക്കാറാം മീണക്കെതിരെ മാനനഷ്ടക്കേസുമായി ശ്രീധരൻ പിള്ള

ബി.ജെ.പിക്ക് ഏറ്റവും കൂടുതൽ ജനപിന്തുണ കൂടിയ തിരഞ്ഞെടുപ്പാവും ഇത്തവണത്തേത്, പല മണ്ഡലങ്ങളിലും വിജയ സാധ്യതയുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ആറ്റിങ്ങലില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയ്ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു.  കേസെടുക്കണമെന്നാവശ്യപ്പെട്ട് വി ശിവന്‍കുട്ടി നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ബെഞ്ചിന്റെ നടപടി. കേസ് വേനലവധിക്ക് ശേഷം വീണ്ടും പരിഗണിക്കും.

അതിനിടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തനിക്കെതിരെ സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ നടത്തിയ പരാമർലങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള. ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ തന്നെ വിഡ്ഢിത്തം പറഞ്ഞ് നടക്കുന്ന ആളായാണ് ടിക്കാറാം മീണ ചിത്രീകരിച്ചത്. ഇതിനെതിരെ മാനനഷ്ടക്കേസ് നൽകും. തെരഞ്ഞെുടപ്പ് കമീഷനിൽ നിന്ന് കുറ്റാരോപണ നോട്ടീസ് പോലും ലഭിക്കാത്ത വ്യക്തിയാണ് താൻ, ഈ സാഹചര്യത്തിൽ  എന്ത് വിഡ്ഢിത്തമാണ് താൻ പറഞ്ഞതെന്ന്മീണ വ്യക്തമാക്കണമെന്നും അദ്ദേഹം പ്രതികരിച്ചു. കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു ശ്രീധരൻ‌ പിള്ളയുടെ പരാമർശം.

ശ്രീധരൻ പിള്ള മാപ്പ് അപേക്ഷിച്ച് രണ്ട് തവണ തന്നെ വിളിച്ചെന്നുള്ള മീണയുടെ പ്രസ്താവനയും അദ്ദേഹം തള്ളി. സത്യത്തിന് നിരക്കാത്ത പ്രസ്താവനയാണിത്. രാഷ്ട്രീയ പാർട്ടിയുടെ യോഗത്തിൽ പങ്കെടുത്തപ്പോൾ‌ ഒരുതവണ കണ്ടിരുന്നു. ഇതിന് ശേഷം തൃശൂർ ജില്ല കലക്ടർക്കെതിരെ ചിലരിൽ നിന്നും വഴിവിട്ട വാക്കുകൾ ഉണ്ടായതുമായി ബന്ധപ്പെട്ട് ഒരു തവണ മീണയെ വിളിക്കുകയും ചെയ്തിട്ടുണ്ട്. തന്നെ പ്രചാരണ രംഗത്ത് നിന്ന് മാറ്റി നിർത്താൻ ചിലർ ശ്രമിച്ചിരുന്നു. എന്നാൽ അത് പരാജയപ്പെട്ടത് സത്യത്തിന്റെ വിജയമായി കണക്കാക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ബി.ജെ.പിക്ക് ഏറ്റവും കൂടുതൽ ജനപിന്തുണ കൂടിയ തിരഞ്ഞെടുപ്പാവും ഇത്തവണത്തേത്, പല മണ്ഡലങ്ങളിലും വിജയ സാധ്യതയുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍