UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ അലറിക്കരഞ്ഞുകൊണ്ടു സെക്രട്ടേറിയേറ്റിനു ചുറ്റും ഓടിയ അലന്‍സിയര്‍

അസഹിഷ്ണുതയും അനീതിയും യഥാര്‍ത്ഥ കലാകാരന്റെ ചങ്ക് പൊളളിക്കും

ബിജെപി-സംഘപരിവാറുകാര്‍ സംവിധായകന്‍ കമലിനെതിരേ നടത്തുന്ന നീക്കങ്ങള്‍ക്കെതിരേ ഒറ്റയാള്‍ പ്രകടനം നടത്തിയതിന്റെ പേരില്‍ ഒരു വിഭാഗത്തിന്റെ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വരുന്ന അലന്‍സിയറിനെ പിന്തുണച്ചുകൊണ്ട് അഭിനേത്രിയും സാമൂഹ്യപ്രവര്‍ത്തകയുമായ പാര്‍വതി. കമലിന്റെ സിനിമയില്‍ ചാന്‍സിനുവേണ്ടി ചെയ്ത പ്രകടനമായി അലന്‍സിയറിന്റെ പ്രതിഷേധത്തെ വിമര്‍ശിക്കുന്നവര്‍ ബാബറി മസ്ജിദ് തകര്‍ത്ത സമയത്ത് വാവിട്ട് കരഞ്ഞ്, അലറിക്കൊണ്ട് സെക്രട്ടേറിയറ്റിന്റെ ചുറ്റിലും ഓടിയ അലന്‍സിയറെ അറിയണമെന്നു പാര്‍വതി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു. അന്ന് അദ്ദേഹം ഒരു നാടകക്കാരന്‍ ആയതുകൊണ്ടാണ് ആ പ്രവര്‍ത്തി ആരും ചര്‍ച്ച ചെയ്യാതെ പോയതെന്നും പാര്‍വതി ഓര്‍മിപ്പിക്കുന്നു.

പാര്‍വതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

കമല്‍ സാറിന്റെ പടത്തില്‍ റോളിനു വേണ്ടി അലന്‍ ഇത് ചെയ്തു എന്ന് പറയുന്നവരെ കുറിച്ചാണ് ഞാന്‍ ചിന്തിക്കുന്നത്. എന്തെങ്കിലും ഒക്കെ കിട്ടും എന്ന പ്രതീക്ഷയോടെ കാര്യങ്ങള്‍ ചെയ്യുന്ന നിങ്ങളെ പോലുള്ളവര്‍ക്ക് അദ്ദേഹത്തെ മനസ്സിലാവാന്‍ സാദ്ധ്യതയില്ല. ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ വാവിട്ട് കരഞ്ഞ്, അലറിക്കൊണ്ട് സെക്രട്ടേറിയറ്റിന്റെ ചുറ്റിലും ഓടിയ മനുഷ്യനാണ് ഈ അലന്‍സിയര്‍. നാടകക്കാരന്‍ ആയത് കൊണ്ട് അന്ന് അത് ആരും ചര്‍ച്ച ചെയ്തില്ല. അസഹിഷ്ണുതയും അനീതിയും യഥാര്‍ത്ഥ കലാകാരന്റെ ചങ്ക് പൊളളിക്കും. അത് അവര്‍ കലയാക്കും; അലന്‍സിയര്‍ നാടകം ചെയ്തതിലൂടെ പറഞ്ഞത് ഇനിയും പ്രതീക്ഷയ്ക്ക് വകയുണ്ട് എന്നാണ് . ജീവന്റെ തുടിപ്പുകള്‍ ഈ മണ്ണില്‍ ശേഷിക്കുന്നു എന്നാണ് .

റോളിന് വേണ്ടി തന്തയെ മാറ്റി പറയുന്ന ആളല്ല അലന്‍. ചിലര്‍ക്കെങ്കിലും ഇത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. കാരണം ഒന്നിനും വേണ്ടി അല്ലാതെ ജീവിക്കുന്നവരെ അവര്‍ ഈ കാലയളവില്‍ കണ്ടിട്ടുണ്ടാവില്ല.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍