ബംഗളൂരു സ്ഫോടന കേസില്‍ കര്‍ണ്ണാടകയില്‍ തടവില്‍ കഴിയുന്ന മദനിക്ക് കേരളത്തിലേക്ക് വരാന്‍ സുപ്രീം കോടതി അനുമതി നല്‍കി . രോഗിയായ മാതാവ് ആശുപത്രിയിലായതിനെ തുടര്‍ന്നാണ് കോടതി ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ചത് . അഞ്ചു ദിവസം മാത്രമേ കേരളത്തില്‍ കഴിയാനാവൂ . വിധി പകര്‍പ്പ് വൈകിട്ടോടെ മദനിക്ക് ലഭിക്കും. തുടര്‍ന്ന് യാത്രാ വിവരങ്ങള്‍ നാളെ രാവിലെയോടെ കോടതിയെ അറിയിക്കണമെന്നാണ് കോടതി നിര്‍ദേശം . വിമാനമാര്‍ഗ്ഗം തിരുവനന്തപുരത്തെത്തിയതിനുശേഷം കൊല്ലത്തേക്ക് പോകാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നതെന്ന് മദനിയോട് അടുത്ത കേന്ദ്രങ്ങള്‍ അറിയിച്ചു.
അതേ സമയം ബംഗളൂരു സ്ഫോടനക്കേസിന്റെ വിധി നീണ്ടു പോകുന്നതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി . മദനിയെ കേരളത്തിലേക്ക് കൊണ്ട് പോകുന്നതിനാവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ ആവശ്യമെങ്കില്‍ ഒരുക്കണമെന്നു കോടതി പോലീസിനോട് നിര്‍ദേശിക്കുകയും ചെയ്തു.
വിചാരണ കൂടാതെ മഅദനിയെ തടവില്‍ പാര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് അഴിമുഖം നേരത്തെ പ്രസിദ്ധീകരിച്ച ലേഖനം
മഅദനി മനുഷ്യനാണ്; അയാൾക്ക് നഷ്ടപ്പെടുന്നത് ജീവിതവും