അഴിമുഖം പ്രതിനിധി
രക്ഷാപ്രവർത്തമനം ഊർജ്ജസ്വലമായി നടക്കുന്നതിനിടെ യെമനിൽ ഹൂതി വിമതർ മലയാളിയെ തട്ടിക്കൊണ്ടു പോയി. മലപ്പുറം അരീക്കാട് സ്വദേശി സൽമാനെയാണ് തട്ടിക്കൊണ്ട് പോയത്. ഇയാളെ സനയിൽ ഒളിവിൽ പാർപ്പിച്ചിരിക്കുകയാണെന്നും ഒപ്പമുണ്ടായിരുന്നവർ അറിയിച്ചു.
സൽമാനടക്കം അഞ്ച് മലയാളികളെയാണ് വിമതർ തട്ടിക്കൊണ്ട് പോയത്. എന്നാൽ മറ്റുള്ളവരെ വിട്ടെങ്കിലും വിമതർ സൽമാനെ വിടാൻ തയ്യാറായില്ല. സൽമാന്റെ ഭാര്യയും കുട്ടികളും യെമനിൽ തന്നെയാണുള്ളത്. വിദേശീയരെ എല്ലാം നാട്ടിലേക്ക് പറഞ്ഞയച്ചതിന് ശേഷം സൌദി അധികൃതർ ആക്രമണം ശക്തമാക്കാനിരിക്കെയാണ് പുതിയ സംഭവവികാസം.