UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഷോപ്പിയാന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരില്‍ മലയാളി ജവാനും

കൊല്ലപ്പെട്ടത് പാലക്കാട് സ്വദേശി ശ്രീജിത്ത്‌

ഇന്ന് പുലര്‍ച്ചെ ജമ്മു കാശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ ഇന്ത്യന്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മൂന്ന് ജവാന്മാരില്‍ ഒരാള്‍ മലയാളിയാണെന്ന് സ്ഥിരീകരിച്ചു. പാലക്കാട് പരുത്തിപ്പുള്ളി കോട്ടച്ചന്തയില്‍ കളത്തില്‍ വീട്ടില്‍ ജനാര്‍ദ്ദനന്റെയും ഉഷാകുമാരിയുടെയും മകന്‍ ശ്രീജിത്ത്(28) ആണ് കൊല്ലപ്പെട്ട മലയാളി സൈനികന്‍.

എട്ടുവര്‍ഷമായി ശ്രീജിത്ത് കരസേനയില്‍ സേവനം അനുഷ്ഠിക്കുകയാണ്. കഴിഞ്ഞവര്‍ഷമാണ് കാശ്മീരിലേക്ക് റിക്രൂട്ട് ചെയ്തത്. ഭീകരരുടെ ആക്രമണത്തില്‍ സൈനികര്‍ക്കൊപ്പം പ്രദേശവാസിയായ ഒരു സ്ത്രീയും കൊല്ലപ്പെട്ടിരുന്നു. ഒരാഴ്ചയ്ക്കിടെ ജമ്മുവിലുണ്ടാകുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ്.

ഇന്ന് പുലര്‍ച്ചെ തീവ്രവാദികള്‍ക്കായി തെരച്ചില്‍ നടത്തി മടങ്ങുകയായിരുന്ന സൈനിക സംഘത്തിന് നേരെ തീവ്രവാദികള്‍ ആക്രമണം നടത്തുകയായിരുന്നു. നാല് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരടക്കം പരിക്കേറ്റ നാലുപേരുടെ നില ഗുരുതരമാണ്. ഇവരെ ശ്രീനഗറിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍