UPDATES

പ്രവാസം

കുവൈത്തില്‍ മലയാളി നേഴ്‌സിന് കുത്തേറ്റു

കഴിഞ്ഞ ആഴ്ച ഒമാനില്‍ ഇടുക്കി സ്വദേശിനി ഷെബിന്‍ ബാലന്‍ (31) കൊല്ലപ്പെട്ടിരുന്നു.

മലയാളി നേഴ്‌സിന് കുവൈത്തില്‍ വച്ച് കുത്തേറ്റു. കോട്ടയം സ്വദേശിയായ ഗോപിക ഷാജികുമാറിനാണ് കുത്തേറ്റത്. അല്‍ ജാഹ്ര ആശുപത്രിയിലെ നേഴ്‌സാണ് ഗോപിക. ഇവരെ ചികിത്സയ്ക്കായി ഫര്‍വാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

കുവൈറ്റ് സിറ്റിയില്‍ വച്ചാണ് സംഭവം നടന്നതെന്ന് സംഭവത്തെ കുറിച്ച് ട്വീറ്റ് ചെയ്ത കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു. കുവൈത്തില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ഇന്ത്യന്‍ എംബസി കുവൈത്തി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി തന്റെ ട്വീറ്റില്‍ അറിയിച്ചു.

കഴിഞ്ഞ ആഴ്ച ഒമാനില്‍ ഇടുക്കി സ്വദേശിനി ഷെബിന്‍ ബാലന്‍ (31) കൊല്ലപ്പെട്ടിരുന്നു. സലാലയിലെ അവരുടെ ഫ്‌ളാറ്റില്‍ മരിച്ച നിലയിലാണ് ഷെബിനെ കണ്ടെത്തിയത്. അവിടുത്തെ ഒരു ദന്തരോഗ ആശുപത്രിയില്‍ ജോലി ചെയ്യുകയായിരുന്നു അവര്‍. ഇതിനിടെ ഷെബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ച ഭര്‍ത്താവ് ജീവനെ പൊലീസ് തിങ്കളാഴ്ച വിട്ടയച്ചിരുന്നു. പുറത്തിറങ്ങിയ ജീവന്‍ നാട്ടിലെ ഷെബിന്റെ മാതാപിതാക്കളുമായി ഫോണില്‍ ബന്ധപ്പെട്ടു. സുഹൃത്തുക്കള്‍ ജീവനെ ജോലി ചെയ്യുന്ന ഗാര്‍ഡന്‍സ് മാളിലെ സഫീര്‍ ഇന്റര്‍നാഷനല്‍ ഹോട്ടലിലേക്കാണ് കൊണ്ടുപോയത്. മൃതദേഹത്തിന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായെങ്കിലും എന്ന് നാട്ടില്‍ കൊണ്ടുപോകുന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തതയില്ല. ഇതിനിടെ ഒമാനിലെ ഇന്ത്യന്‍ എംബസി ഒമാന്‍ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് അന്വേഷണ പുരോഗതി ആരാഞ്ഞതായി അറിയുന്നു. സലാലയില്‍ നടന്ന കൊലപാതകങ്ങളില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും കുറ്റവാളികളെ എത്രയും വേഗം പിടികൂടുമെന്നാണ് കരുതുന്നതെന്നും സലാലയിലെ എംബസി വൃത്തങ്ങള്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍