UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മകന്‍ വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ കണ്ടത് അമ്മയുടെ അസ്ഥിപഞ്ജരം

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ആശയുടെ മരണം സംഭവിച്ചുവെന്നാണ് കരുതപ്പെടുന്നത്

അമേരിക്കയില്‍ നിന്നും മടങ്ങിയെത്തിയ മകന്‍ ഫ്‌ളാറ്റിനുള്ളില്‍ കണ്ടത് അമ്മയുടെ അസ്ഥിപഞ്ജരം. മുംബൈയിലെ ഓഷിവാരയിലാണ് സംഭവം. റിതുരാജ് സഹാനി അമേരിക്കയില്‍ നിന്നും മടങ്ങിയെത്തിയപ്പോള്‍ ഫ്‌ളാറ്റ് അകത്തുനിന്നും പൂട്ടിയ അവസ്ഥയിലായിരുന്നു. തുടര്‍ന്ന് താക്കോല്‍ ഉണ്ടാക്കുന്ന ഒരാളെ കൂട്ടിക്കൊണ്ട് വന്ന് വാതില്‍ തുറന്ന് അകത്തു കയറി. എന്നാല്‍ കിടപ്പുമുറിയില്‍ അമ്മ ആശ കെ സഹാനിയുടെ അസ്ഥികൂടമാണ് ഇയാള്‍ കണ്ടെത്തിയത്.

റിതുരാജ് വിവരം അറിയിച്ചത് അനുസരിച്ച് സ്ഥലത്തെത്തിയ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മൃതദേഹം പൂര്‍ണമായും അഴുകിയ അവസ്ഥയിലായിരുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ആശയുടെ മരണം സംഭവിച്ചുവെന്നാണ് കരുതപ്പെടുന്നത്. മൃതദേഹത്തില്‍ മുറിവുകളൊന്നുമില്ലെന്ന് ഓഷിവാര പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ സുഭാഷ് ഖാന്‍വില്‍ക്കര്‍ അറിയിച്ചു. അന്ധേരിയിലെ ലോഖന്ദ്‌വാല മേഖലയിലെ വെല്‍കോട്ട് സൊസൈറ്റിയിലെ ഫ്‌ളാറ്റിലെ പത്താം നിലയിലാണ് 63കാരിയായ ആശ ഒറ്റയ്ക്ക് താമസിച്ചിരുന്നത്. 2013ല്‍ ഇവരുടെ ഭര്‍ത്താവ് മരിച്ചു.

എന്‍ജിനിയറായ റിത്തുരാജ് 1997ലാണ് അമേരിക്കയില്‍ പോയത്. 2016ലാണ് അമ്മയെ മകന്‍ അവസാനമായി ഫോണില്‍ വിളിച്ചത്. തന്നെ ഏതെങ്കിലും വൃദ്ധമന്ദിരത്തില്‍ ആക്കണമെന്ന് അന്ന് മകനോട് ആശ ആവശ്യപ്പെട്ടിരുന്നു. പത്താം നിലയിലെ രണ്ട് ഫ്‌ളാറ്റുകളും ഇവരുടേത് തന്നെയാണ്. അയല്‍ക്കാര്‍ക്കാര്‍ക്കും ചീത്ത മണമൊന്നും തോന്നിയിരുന്നില്ല. മരണകാരണം കണ്ടെത്താനായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍