UPDATES

സിനിമാ വാര്‍ത്തകള്‍

ഭാര്യയുടെ പീഡനം: മറാത്തി ചലച്ചിത്ര നിര്‍മ്മാതാവ് ഹോട്ടല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍

അസ്വാഭാവിക മരണത്തിന് കേസെടുത്തതായി ഡെക്കാണ്‍ ജിംഘാന പോലീസ് അറിയിച്ചു

മറാത്തി ചലച്ചിത്ര നിര്‍മ്മാതാവ് അതുല്‍ തപ്കിറിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചലച്ചിത്ര നിര്‍മ്മാണത്തില്‍ നഷ്ടം നേരിട്ട താന്‍ സാമ്പത്തിക പ്രശ്‌നങ്ങളിലായിരുന്നെന്നും വിവാഹ ബന്ധം തകര്‍ന്നതായും ഇദ്ദേഹം കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.

മുറി തുറക്കാതിരുന്നതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി വാതില്‍ പൊളിച്ചാണ് അകത്തുകയറിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്തതായി ഡെക്കാണ്‍ ജിംഘാന പോലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. ധോല്‍ താഷെയെന്ന ചിത്രത്തില്‍ സംഭവിച്ച നഷ്ടമാണ് തന്നെ സാമ്പത്തിക പ്രശ്‌നങ്ങളില്‍ ചാടിച്ചതെന്ന് കാരനായ ഇദ്ദേഹത്തിന്റെ ആത്മഹത്യക്കുറിപ്പില്‍ പറയുന്നു.

തന്റെ പിതാവും സഹോദരിമാരും ഈ സാഹചര്യത്തിലും തന്നെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ഭാര്യ ഇതിന്റെ പേരില്‍ പീഡിപ്പിക്കുകയാണെന്നും പോസ്റ്റില്‍ പറയുന്നു. ഭാര്യ പ്രിയങ്ക തന്നെ വീട്ടില്‍ നിന്നും പുറത്താക്കിയെന്നും ആറ് മാസമായി വീടിന് പുറത്താണ് തന്റെ താമസമെന്നുമാണ് ഇദ്ദേഹം പറയുന്നത്. മക്കളെ തന്നില്‍ നിന്നും അകറ്റിയെന്നും തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്ന ഭാര്യ നാട്ടുകാരോടെ തന്നെക്കുറിച്ച് അപവാദം പറഞ്ഞ് പരത്തുന്നത് പതിവാണെന്നും ആരോപിക്കുന്നു.

കൂടാതെ ഭാര്യയുടെ സഹോദരന്മാര്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും മര്‍ദ്ദിക്കുന്നതായും പോസ്റ്റില്‍ പറയുന്നുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് താന്‍ ഭാര്യയുമായി ഫോണില്‍ വഴക്കിട്ടെന്നും അവര്‍ തിരിച്ച് അസഭ്യം പറയുകയും തനിക്കെതിരെ പോലീസില്‍ പരാതിപ്പെടുകയുമായിരുന്നെന്നും ആത്മഹത്യക്കുറിപ്പായി എഴുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിച്ചിട്ടുണ്ട്.

അതേസമയം ഒരു സ്ത്രീയുടെ പരാതിയില്‍ കേസെടുക്കുമ്പോള്‍ പുരുഷന്റെ ഭാഗം കൂടി കേള്‍ക്കാന്‍ തയ്യാറകണമെന്ന് പോലീസിനോട് നിര്‍ദ്ദേശിക്കണമെന്ന് അദ്ദേഹം മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനോട് ആവശ്യപ്പെടുന്നു. മക്കളെ നോക്കാന്‍ ഭാര്യയ്ക്ക് സാധിക്കാത്ത അവസ്ഥ വന്നാല്‍ തന്റെ പിതാവ് അവരെ വളര്‍ത്തണമെന്നതാണ് തന്റെ അവസാന ആഗ്രഹമെന്നും കുറിപ്പില്‍ പറയുന്നുണ്ട്. ഭാര്യയുടെ സഹോദരന്‍ മര്‍ദ്ദിച്ചതിന്റെ തെളിവുകള്‍ ഒരു പെന്‍ഡ്രൈവില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍