UPDATES

മായാവതിക്കെതിരെ വീണ്ടും ദയാശങ്കര്‍ സിങ്: ഇത്തവണ ഉപമിച്ചത് നായയോട്

അഴിമുഖം പ്രതിനിധി

ബിഎസ്പി അധ്യക്ഷ മായാവതിക്കെതിരെ വീണ്ടും വിവാദ പരാമര്‍ശവുമായി പുറത്താക്കപ്പെട്ട ബിജെപി നേതാവ് ദയാശങ്കര്‍ സിങ്. മായാവതിയെ നായയോട് ഉപമിച്ചതാണ് പുതിയ വിവാദം. മുമ്പ് മായാവതിയെ ലൈംഗികത്തൊഴിലാളി എന്നു വിളിച്ചതിനാണ് ദയാശങ്കറിനെ പാര്‍ട്ടി പുറത്താക്കിയത്.

 

മായാവതി അത്യാഗ്രഹിയായ വനിതയാണെന്നും മോട്ടോര്‍സൈക്കിളിന് പിന്നാലെ പായുന്ന നായയുടെ സ്വാഭാവമാണ് മായാവതിയ്ക്കെന്നുമാണ് ദയാശങ്കറിന്‍റെ പുതിയ പരാമര്‍ശം. മായാവതിയെ ലൈംഗികത്തൊഴിലാളി എന്നു വിളിച്ചാക്ഷേപിച്ചതിന് ദയാശങ്കറിനെതിരെ പോലീസ് കേസെടുത്തിരുന്നു. ഉത്തര്‍ പ്രദേശില്‍ ഇത് വലിയ വിവാദമുയര്‍ത്തി. സംഭവത്തില്‍ കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ ഖേദപ്രകടനം നടത്തുകയും ചെയ്തിരുന്നു.

 

ലൈംഗികത്തൊഴിലാളികള്‍ പണം കൊടുത്താല്‍ ഉത്തരവാദിത്തം കൃത്യമായി പൂര്‍ത്തിയാക്കും. കാശു കൂടുതല്‍ കൊടുത്താല്‍ മായാവതി പാര്‍ട്ടി ടിക്കറ്റ് നല്‍കും. മായാവതി ലൈംഗികത്തൊഴിലാളികളേക്കാള്‍ മോശമാണെന്നായിരുന്നു ദയാശങ്കറിന്‍റെ പരാമര്‍ശം. ഉത്തര്‍ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് കൂടി അടുത്തിരിക്കെ, വന്‍ രാഷ്ട്രീയ പ്രത്യാഘാതങ്ങളായിരിക്കും പുതിയ പ്രസ്താവന ഉണ്ടാക്കുക. 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍