UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അച്ഛനെയും അമ്മയെയും അടക്കം നാല് പേരെ കൊന്നിട്ടും കേദലിനെ വിചാരണ ചെയ്യാനാകില്ല

മാനസിക രോഗമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

നന്തന്‍കോട് കൂട്ടക്കൊലപാകത്തില്‍ പ്രതി കേദല്‍ ജിന്‍സണ്‍ രാജിനെ വിചാരണ ചെയ്യാനാകില്ലെന്ന് ഉറപ്പായി. കേദലിന് സ്‌ക്രീസോഫീനിയ ആണെന്ന് മെഡിക്കല്‍ ബോര്‍ഡ് കോടതിയെ അറിയിച്ചതോടെയാണ് പ്രതിയെ വിചാരണ ചെയ്യാനാകില്ലെന്ന് വ്യക്തമായത്.

പ്രതി വിചാരണ നേരിടാന്‍ സജ്ജമല്ലെന്നും തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം ഏപ്രില്‍ ഒമ്പതിനാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് സമീപം ബെയ്ന്‍സ് കോമ്പൗണ്ടിലെ 117-ാം നമ്പര്‍ വീട്ടില്‍ പ്രൊഫ. രാജ തങ്കം (60), ഭാര്യ ജീന്‍ പത്മ, മകള്‍ കരോലിന്‍ (26), ജീനിന്റെ ബന്ധു ലളിത (70) എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ഒരാളുടെ മൃതദേഹം കിടക്ക വിരിയില്‍ പൊതിഞ്ഞ നിലയിലും മറ്റുള്ളവരുടേത് കത്തിക്കരിഞ്ഞ നിലയിലുമാണ് കണ്ടെത്തിയത്. രാജ തങ്കത്തിന്റെ മകന്‍ കേദല്‍ ആണ് കൊലയ്ക്ക് പിന്നിലെന്ന് തെളിഞ്ഞിരുന്നു. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ ഇയാളെ പിന്നീട് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിടികൂടി. മന:ശാസ്ത്ര വിദഗ്ധരുടെ സഹായത്തോടെയാണ് ഇയാളെ ചോദ്യം ചെയ്തിരുന്നത്. കൊലപാതകത്തിന് പിന്നില്‍ സാത്താന്‍ സേവയാണെന്നായിരുന്നു ആദ്യം പുറത്തു വന്ന വിവരം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍