UPDATES

ട്രെന്‍ഡിങ്ങ്

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മരണ വാര്‍ത്ത സ്ഥിരീകരിക്കും മുമ്പ് എംഎല്‍എയുടെ പിഎയുടെ ഫേസ്ബുക്ക് പോസ്റ്റ്

സംഭവത്തില്‍ സിപിഎമ്മിന് വ്യക്തമായ പങ്കുണ്ടെന്നാണ് പ്രതീഷിന്റെ ഫേസ്ബുക്ക് തെളിയിക്കുന്നതെന്നാണ് ഇപ്പോള്‍ ബിജെപിയുടെ വാദം

തിരുവനന്തപുരം ശ്രീകാര്യത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട എംഎല്‍എയുടെ പിഎ വിവാദത്തില്‍. പാറശാല എംഎല്‍എ സി കെ ഹരീന്ദ്രന്റെ പി എ പ്രതീഷ് പിആര്‍ ആണ് വിവാദം സൃഷ്ടിച്ചത്.

ശ്രീകാര്യത്ത് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ മരണം സ്ഥിരീകരിക്കുന്നതിന് മുമ്പാണ് പ്രതീഷ് ഫേസ്ബുക്കില്‍ ഇതേക്കുറിച്ച് പറഞ്ഞതായാണ് വിവാദത്തിന്റെ അടിസ്ഥാനം. ഫേസ്ബുക്ക് പോസ്റ്റ് വന്നതിന് ശേഷമാണ് മരണം സ്ഥിരീകരിച്ചത്. നേരത്തെ സംഭവത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് വ്യക്തമാക്കി ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ രംഗത്തെത്തിയിരുന്നു. അറസ്റ്റിലായവരുടെ ആര്‍എസ്എസ് ബന്ധവും ഇത് ശരിവയ്ക്കുന്നു. കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നും വ്യക്തി വൈരാഗ്യമാണെന്നുമാണ് നിലവില്‍ പോലീസിന്റെ കണ്ടെത്തല്‍.

എന്നാല്‍ സംഭവത്തില്‍ എംഎല്‍എ അടക്കമുള്ള മുതിര്‍ന്ന സിപിഎം നേതാക്കള്‍ക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് പ്രതീഷിന്റെ ഫേസ്ബുക്ക് തെളിയിക്കുന്നതെന്നാണ് ഇപ്പോള്‍ ബിജെപിയുടെ വാദം. സംഭവം വിവാദമായതോടെ പ്രതീഷ് ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്തു. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് ആക്രമണത്തിനിരയായ രാജേഷിന്റെ മരണം സ്ഥിരീകരിച്ചത്. അതിന് മുമ്പ് തന്നെ മരിച്ചതായി അറിയിച്ചുള്ള പോസ്റ്റ് പ്രതീഷ് ഇട്ടതാണ് വിവാദമായത്. പോസ്റ്റ് നീക്കം ചെയ്‌തെങ്കിലും ഇന്ന് ആനാവൂര്‍ നാഗപ്പന്റെ വാര്‍ത്താക്കുറിപ്പ് ഉള്‍പ്പെടുത്തിയ പോസ്റ്റിന് താഴെ ഇന്നലത്തെ പോസ്റ്റിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍