തന്നെ മൃഗത്തോടുപമിക്കുന്നവരുടെ തലച്ചോറ് അതിന്റെ പരിണാമത്തിന്റെ പ്രാഥമികദശ കൂടി കടന്നു പോന്നിട്ടില്ലെന്നതിന് ഈ ട്രോളിലും വലിയ തെളിവില്ലെന്നും അദ്ദേഹം പരിഹസിച്ചു.
തന്നെ മൃഗമെന്ന് വിളിച്ച് ട്രോളിറക്കിയ മലയാളി ട്രോൾ ഗ്രൂപ്പിനെതിരെ സുഡാനി ഫ്രം നൈജീരിയയിലെ നായകൻ സാമുവൽ റോബിൻസൺ. ഒഫൻസീവ് മലയാളം മെമെ (മലപ്പുറം) എന്ന പേജാണ് ഈ വംശീയ വൈകൃതം നിറഞ്ഞ ട്രോളിനു പിന്നിൽ. ഇതൊരു പ്രതികരണത്തിനു പോലും അർഹമായ ഒന്നല്ലെന്ന് അറിയാമെങ്കിലും ഈ മനുഷ്യരുടെ പ്രശ്നമെന്താണെന്ന് താൻ ആലോചിച്ചുപോകുകയാണെന്ന് പറഞ്ഞാണ് റോബിൻസൺ പോസ്റ്റിട്ടിരിക്കുന്നത്.
മലയാളികൾ നല്ലവരാണെന്നും തനിക്ക് നിരവധി നല്ല സുഹൃത്തുക്കൾ അവിടെയുണ്ടെന്നും പറഞ്ഞ റോബിൻസൺ ഈ ട്രോൾ വംശീയതയുടെ ഏറ്റവും വികൃതമായ രൂപമാണെന്ന് ചൂണ്ടിക്കാട്ടി. തന്നെ മൃഗത്തോടുപമിക്കുന്നവരുടെ തലച്ചോറ് അതിന്റെ പരിണാമത്തിന്റെ പ്രാഥമികദശ കൂടി കടന്നു പോന്നിട്ടില്ലെന്നതിന് ഈ ട്രോളിലും വലിയ തെളിവില്ലെന്നും അദ്ദേഹം പരിഹസിച്ചു.
കറുത്ത വർഗക്കാർ എവിടെയും നേരിടുന്ന വിവേചനമാണിത്. നല്ലൊരു പ്രഭാതത്തിൽ ഫേസ്ബുക്കിലേക്ക് കയറുമ്പോൾ ആളുകൾ നിങ്ങളെക്കുറിച്ച് ഇങ്ങനെയൊക്കെ സംസാരിക്കുന്നത് കാണുന്നത് എന്തു കഷ്ടമാണെന്ന് ആലോചിച്ചു നേക്കൂ എന്നും അദ്ദേഹം പറഞ്ഞു.