UPDATES

സേവ് മൂന്നാര്‍ ക്യാമ്പയിന്‍

മൂന്നാര്‍ കയ്യേറ്റം; പാപ്പാത്തിചോലയിലെ കുരിശ് പൊളിച്ചു

റവന്യു ഉദ്യോഗസ്ഥരെ വഴിയില്‍ തടയാന്‍ ശ്രമം

മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനുള്ള നടപടി റവന്യു സംഘം തുടങ്ങി. പാപ്പാത്തിചോലയില്‍ റവന്യു ഭൂമി കയ്യേറി നിര്‍മിച്ച ഭീമന്‍ കുരിശ് സംഘം നീക്കംചെയ്തു. ഇതിനായി ദേവികുളം തഹസില്‍ദാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇവിടെ എത്തിയിട്ടുണ്ട്. മുന്‍കരുതലായി സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. വന്‍ പൊലീസ് സംഘവും റവന്യു സംഘത്തിനൊപ്പമുണ്ട്.

അതേസമയം കയ്യേറ്റമൊഴിപ്പിക്കല്‍ സംഘത്തെ തടയാനായി ചിലര്‍ വഴിയില്‍ വാഹനങ്ങള്‍ കൊണ്ടിട്ടിരുന്നു. ഈ വാഹനങ്ങള്‍ ജെസിബി ഉപയോഗിച്ചുു നീക്കിയശേഷമാണു സംഘം മുന്നോട്ടുപോയത്. പ്രതിഷേധിക്കാനെത്തിയ ഏതാനെ പേരെ അറസ്റ്റ് ചെയ്തു നീക്കിയിട്ടുമുണ്ട്. നേരത്തെ രണ്ടുതവണ കുരിശുമാറ്റാന്‍ ഉദ്യോഗസ്ഥസംഘം എത്തിയിരുന്നെങ്കിലും ഇവരെ ഗുണ്ടകള്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തി തടഞ്ഞിരുന്നു.

ചിന്നക്കനലാല്‍ സര്‍വേയില്‍ വരുന്ന പാപ്പാത്തിചോലയിലെ ഈ സ്ഥലത്ത് സര്‍ക്കാര്‍ ഭൂമി ആര്‍ക്കും തന്നെ പതിച്ചുനല്‍കിയിട്ടില്ല. എന്നാല്‍ ഇവിടെ ഏക്കര്‍ കണക്കിനു സ്ഥലമാണ് കയ്യേറിവച്ചിരിക്കുന്നത്. ഈ കയ്യേറ്റഭൂമിയിലാണു കോണ്‍ക്രീറ്റില്‍ ഉറപ്പിച്ച കൂറ്റന്‍ കുരിശ് സ്ഥാപിച്ചിരിക്കുന്നത്. ഉടുമ്പന്‍ ചോല അഡീഷണല്‍ തഹസില്‍ദാറുടെ അന്വേഷണറിപ്പോര്‍ടടില്‍ ഈ സ്ഥലത്തെ കയ്യേറ്റത്തെ കുറിച്ച് പറയുന്നുണ്ട്. ഈ അന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ കയ്യേറ്റമൊഴിപ്പിച്ച് സ്ഥലം തിരികെ പിടിക്കാന്‍ ഉ്ത്തരവ് ഇട്ടിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍