UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളത്തില്‍ പ്രതിപക്ഷമില്ല, കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍

സര്‍ക്കാരിന്റെ വീഴ്ച തുറന്നുകാട്ടുന്നതില്‍ കെപിസിസി നേതൃത്വം പരാജയപ്പെട്ടതായി മുരളി

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.മുരളീധരന്‍ എംഎല്‍എ. കേരളത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും സി.പി.എം തന്നെ എന്ന അവസ്ഥയാണുള്ളതെന്ന് മുരളീധരന്‍ അഭിപ്രായപ്പെട്ടു. കോഴിക്കോട് ഒരു പരിപാടിയില്‍ സംസാരിക്കുമ്പോഴും പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുമ്പോഴും പാര്‍ട്ടി നേതൃത്വത്തിനെതിരെ മുരളി ആഞ്ഞടിച്ചു.

സര്‍ക്കാരിന്റെ വീഴ്ച തുറന്നുകാട്ടുന്നതില്‍ കെപിസിസി നേതൃത്വം പരാജയപ്പെട്ടു. പല വിഷയങ്ങളിലും ശക്തമായി പ്രതികരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കഴിയുന്നില്ല. സുപ്രധാന വിഷയങ്ങളില്‍ ഉചിതമായി പ്രതികരിക്കുന്നില്ല. എം.എം മണിയുടെ രാജി ആവശ്യം കോണ്‍ഗ്രസ് പ്രസ്താവനയില്‍ മാത്രം ഒതുക്കി. യു.ഡി.എഫ് മന്ത്രിമാര്‍ ചെയ്യാത്ത കുറ്റത്തിന് വരെ വിമര്‍ശിച്ചിരുന്നു. എല്‍.ഡി.എഫ് മന്ത്രിമാര്‍ ചെയ്ത തെറ്റിന് പോലും വിമര്‍ശനവുമില്ല, സമരവുമില്ല.

കോണ്‍ഗ്രസ് പ്രവര്‍ത്തനം പ്രസ്താവനയില്‍ മാത്രം ഒതുങ്ങുകയാണെന്ന് മുരളി ആരോപിച്ചു. സര്‍ക്കാരിന്റെ ഭരണപരാജയം തുറന്നുകാട്ടുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടിരിക്കുന്നു. ചാനലുകളില്‍ മുഖം കാണിക്കാന്‍ മാത്രം കോണ്‍ഗ്രസ് നേതാക്കള്‍ തല്ലുകൂടുകയാണ്. ഒരു ഡി.ജി.പി മാത്രം വിചാരിച്ചാല്‍ ഇങ്ങനെ ഇത്രയും പേര്‍ക്കെതിരെ യുഎപിഎ ചുമത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. വടക്കാഞ്ചേരി ലൈംഗിക പീഡന ആരോപണവുമായി ബന്ധപ്പെട്ട് ശക്തമായി ഇടപെടാന്‍ പാര്‍ട്ടി നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും മുരളി കുറ്റപ്പെടുത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍