UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വി എസ്സിന്റെ ഭാഷയ്ക്ക് മാടമ്പി സ്വഭാവം, കമ്യൂണിസ്റ്റുകാരുടെ ഭാഷ സംസാരിക്കുന്നത് കണ്ണൂരുകാര്‍; മുരളി ഗോപി

അഴിമുഖം പ്രതിനിധി

വി എസ് അച്യുതാനന്ദന്റെ ഭാഷയ്ക്ക് മാടമ്പി സ്വഭാവമുണ്ടെന്ന് നടനും എഴുത്തുകാരനുമായ മുരളി ഗോപി. ഒരു സിനിമ വാരികയില്‍ നല്‍കിയ അഭിമുഖത്തിലാണ് മുരളി ഗോപിയുടെ പരാമര്‍ശം. കമ്യൂണിസ്റ്റുകാരുടെ ഭാഷ സംസാരിക്കുന്നത് കണ്ണൂരുകാരാണെന്നും മുരളി ഗോപി പറയുന്നു.

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തിലെ കൈതേരി സഹദേവന്‍ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത് പിണറായി വിജയനെ മാതൃകയാക്കിയല്ലെന്നും ആ കഥാപാത്രത്തിന് താന്‍ മനസില്‍ കണ്ടത് എം വി രാഘവനെയാണെന്നും ഈ അഭിമുഖത്തിലൂടെ മുരളി ഗോപി വ്യക്തമാക്കുന്നു. കൈതേരി സഹദേവന്‍ എന്ന കഥാപാത്രം കാറില്‍ നിന്നിറങ്ങി മുണ്ടും മടക്കിക്കുത്തി റോഡില്‍ നില്‍ക്കുന്ന സീനുണ്ട്. ഈ രംഗം സൃഷ്ടിക്കുമ്പോള്‍ എം വി ആറിനെയാണ് താന്‍ മനസില്‍ കണ്ടതെന്നും മുരളി ഗോപി പറയുന്നു.

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്  കമ്യൂണിസ്റ്റ് വിരുദ്ധ സിനിമയാണെന്ന ആരോപണം കാര്യമാക്കുന്നില്ലെന്നും നേരിട്ട് ബോധ്യമുള്ളത് മാത്രമെ താന്‍ എഴുതൂ എന്നും മറ്റുള്ളവരുടെ അഭിപ്രായത്തിനും നിരീക്ഷണത്തിനും അനുസരിച്ചല്ല തന്റെ എഴുത്തും ജീവിതമെന്നും അഭിമുഖത്തില്‍ മുരളി ഗോപി പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍