UPDATES

പ്രണയം നിരസിച്ച പെണ്‍കുട്ടിയെ കാറിടിപ്പിച്ചു കൊല്ലാന്‍ ശ്രമം; പ്രതിയെ അറസ്റ്റ് ചെയ്തു

അഴിമുഖം പ്രതിനിധി

തൃശ്ശൂരില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചേനം പുതുപ്പള്ളിയില്‍ ഷിബിനും അദ്ദേഹത്തിന്റെ പിതാവ് സുരേന്ദ്രനുമാണ് പോലീസ് പിടിയിലായത്. ഇവര്‍ രണ്ട് ദിവസമായി ഒളിവിലായിരുന്നു. പളനിയിലെ ഒരു ലോഡ്ജില്‍ നിന്നുമാണ് പോലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. 

ചൊവ്വാഴ്ച പത്തുമണിയോടെ അരിമ്പൂര്‍ കുന്നതത്തങ്ങാടി കോവില്‍ റോഡിലായിരുന്നു സംഭവം. ക്ഷേത്രത്തില്‍ പോയി മടങ്ങുകയായിരുന്ന യുവതിയെ പിന്നാലെ കാറിലെത്തിയ യുവാവ് ഇടിച്ചുവീഴ്ത്തുകയായിരുന്നു. റോഡരികിലേക്കു വീണ യുവതിയുടെ നിലവിളിയും കാറിന്റെ ശബ്ദവും കേട്ട് അയല്‍പക്കത്തുണ്ടായിരുന്ന വീട്ടമ്മമാരടക്കമുള്ളവര്‍ ഓടിയെത്തി. അപ്പോഴേക്കും കാര്‍ മുമ്പോട്ട് ഓടിച്ചു പോയിരുന്നു.

യുവതിയെ ആശുപത്രിയിലാക്കാന്‍ ശ്രമിക്കുമ്പോള്‍ കാര്‍ അമിതവേഗത്തില്‍ തിരിച്ചെത്തി റോഡില്‍ നിന്ന എല്ലാവരെയും ഇടിച്ചു തെറിപ്പിച്ചു. മൂന്നു പേര്‍ കാറിന്റെ ചില്ലിനു മുകളിലേക്കു വീണ ശേഷം റോഡിലേക്കു തെറിച്ചുവീണു. ഇതിനിടെ യുവതിയുടെ മേല്‍ വീണ്ടും കാര്‍ കയറിയിറങ്ങുകയായിരുന്നു. പെണ്‍കുട്ടിയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. 

മൊബൈല്‍ നമ്പര്‍ പിന്തുടര്‍ന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. പ്രതിയുടെ മയക്കുമരുന്ന് ഉപയോഗമാണ് പെണ്‍കുട്ടിയെ പ്രണയത്തില്‍ നിന്നും പിന്തിരിപ്പിച്ചതെന്ന് പോലീസ് അറിയിച്ചു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍