UPDATES

ജീവനുള്ള കാലത്തോളം എം വി ആറിനെ കൊലയാളി എന്നേ വിളിക്കൂ; കൂത്തുപറമ്പ് രക്തസാക്ഷി റോഷന്റെ പിതാവ്

അഴിമുഖം പ്രതിനിധി

എം വി രാഘവന്‍ കൊലയാളി തന്നെയെന്ന് കൂത്തുപറമ്പ് വെടിവെപ്പില്‍ കൊല്ലപ്പെട്ട റോഷന്റെ പിതാവ് കെ വി വാസു. ജീവനുള്ള കാലത്തോളം എം വി ആറിനെ കൊലയാളിയെന്ന് വിളിച്ചുകൊണ്ടേയിരിക്കും എന്നും എം വി ആറിന്റെ ഇടുങ്ങിയ രാഷ്ട്രീയ ചിന്താഗതിയും, താന്‍ പ്രമാണിത്വവും, അഹങ്കാരവും, കാരണം എന്റെ മകനടക്കമുള്ള അഞ്ചുപേരുടെ ജീവന്‍ നഷ്ടപ്പെടേണ്ടി വന്നതെന്നും വാസു പറയുന്നു. സഖാവ് പുഷ്പന്‍ ഇന്നത്തെ നിലയിലായതും നൂറു കണക്കിന് ചെറുപ്പക്കാര്‍ നിത്യരോഗികളായി മാറിയതിന്നും ഉത്തരവാദി എം വി ആര്‍ ആണെന്നും കെ വി വാസു തന്റെ ഫേസ് ബുക്ക് പേജിലൂടെ ആരോപിക്കുന്നു. 

ഇന്ന് കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ എം വി ആര്‍ ഫൗണ്ടേഷന്‍ പൊതുപരിപാടി സംഘടിപ്പിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ഈ ഫേസ് ബുക്ക് പൊസ്റ്റിന് ഏറെ പ്രാധാന്യം ഉണ്ട്. ചടങ്ങില്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ പങ്കെടുക്കുമെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

സി പി ഐ (എം)ല്‍ നിങ്ങളുണ്ടായിരുന്ന കാലത്ത്, നിങ്ങളും, ഞാനും തമ്മില്‍, അറുത്തുമുറിച്ച് മാറ്റാന്‍ പറ്റാത്ത ബന്ധമായിരുന്നു. അത്രയേറെ നിങ്ങളന്നെ സ്‌നേഹിച്ചിരുന്നു, ഞാന്‍ നിങ്ങളെയും, പക്ഷെ, നിങ്ങളുടെ ഇടുങ്ങിയ രാഷ്ട്രീയ ചിന്താഗതിയും, താന്‍പ്രമാണിത്വവും, അഹങ്കാരവും, കാരണം നിങ്ങളാല്‍ മാത്രം, എന്റെ മകനടക്കമുള്ള 5 പേരുടെ ജീവന്‍ നഷ്ടപ്പെടേണ്ടി വന്നു. സ: പുഷ്പന്‍ ഇന്നത്തെ നിലയിലായി നൂറ് കണക്കിന്ന് ചെറുപ്പക്കാര്‍ നിത്യരോഗികളായി മാറി. ഒരിക്കലെങ്കിലും നിങ്ങളില്‍നിന്ന് കുത്തുപറമ്പ് വെടിവെപ്പില്‍ ഒരു ഖേധപ്രകടനം ഞാന്‍ പ്രതീക്ഷിച്ചു പക്ഷേ അധികാര പ്രമത്ത ദനിങ്ങളെ അതിന് അനുവദിച്ചില്ല. നിങ്ങളുടെ നേതൃത്വത്തില്‍ കൂത്തുപറമ്പില്‍ നടത്തിയ കൊടും ക്രൂരത മറക്കാനോ പൊറുക്കാനോ കഴിയാത്തതാണ്. ഞങ്ങളുടെ ജീവന്‍ ഉള്ള കാലം വരെ, നിങ്ങളെ കൊലയാളി എന്ന് വിളിച്ചു കൊണ്ടേയിരിക്കും പുതിയ തലമുറയുടെ മുന്നില്‍; നിങ്ങളെന്ന കൊലയാളിയുടെ വികൃതമുഖം, ഞങ്ങള്‍ വരച്ചുകാണിച്ചു കൊണ്ടേയിരിക്കും,

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍