UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദി ഭക്തര്‍ക്കെന്ത് കുന്നംകുളം പോളിയും ശ്രീകൃഷ്ണാ കോളേജും?

Avatar

ശ്യാം കൃഷ്ണന്‍

കുന്നംകുളം പോളിടെക്നിക്കിലെ മാഗസിന്‍ സമിതി അംഗങ്ങളെയും സ്റ്റാഫ് അഡ്വൈസറയെയും അറസ്റ്റ് ചെയ്തതിലെ പ്രതിഷേധവും വിവാദങ്ങളും അവസാനിക്കുന്നതിന് മുന്‍പ് തന്നെ തൊട്ടടുത്തുള്ള ശ്രീകൃഷ്ണാ കോളേജിനും സമാന അനുഭവം. മാര്‍ച്ച് മാസത്തില്‍ അച്ചടിപൂര്‍ത്തിയായി വിതരണം ചെയ്ത മാഗസിനെതിരെയാണ് ഇപ്പോള്‍ കേസും അറസ്റ്റും ഉണ്ടായിരിക്കുന്നത്. മാഗസിന്‍ സമിതിയിലെ 9 അംഗങ്ങളെയാണ് ഗുരുവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. മോദി വിരുദ്ധത തിരഞ്ഞ് പിടിച്ച് കേസുകൊടുക്കുവാന്‍ ബിജെപിയും തിടുക്കപെട്ട് കേസെടുക്കുവാന്‍ പോലീസും രംഗത്ത് വരുന്ന അപൂര്‍വ്വ സംഭവങ്ങള്‍ക്കാണ് കേരളമിപ്പോള്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. 

മാഗസിന്‍ പുറത്തിറങ്ങുന്ന കാലത്ത് മോദി പ്രധാനമന്ത്രിയായിരുന്നില്ല, മോദിയുടെ പേരെടുത്ത് വിമര്‍ശിച്ചില്ല, എന്നൊക്കെ മാഗസിന്‍ പ്രവര്‍ത്തകര്‍ ഇവിടെയും വാദിക്കുന്നു. അതേ സമയം മാഗസിനില്‍ അത്ര വേണമായിരുന്നോ എന്ന് ലഘൂകരിക്കുകയാണ് പലരും. ഈ നിസ്സാരവത്ക്കരണത്തില്‍ നിശബ്ദരാകുകയാണ് ‘പ്രബുദ്ധ’ കേരളം.

വിഗ്രഹമാക്കിയെടുത്ത ”മോദി ബിംബം” വിമര്‍ശനങ്ങള്‍ക്കതീതമാകുന്നത്  കേരളത്തില്‍ പോലും വേണ്ടത്ര പ്രതിഷേധത്തിനിടയാക്കുന്നില്ല എന്നത് വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലാകുന്നു എന്നതിനേക്കാള്‍ വലിയ ഞെട്ടലാണ് ഉണ്ടാക്കുന്നത്. അതേ സമയം കോളേജ് മാഗസിനുകളുടെ ഉള്ളടക്കത്തെയും രാഷ്ട്രീയത്തെയും കുറിച്ചുള്ള സംവാദങ്ങളും ഉയരേണ്ടതുണ്ട്. സര്‍ഗ്ഗാത്മക ആവിഷ്കാരങ്ങള്‍ക്ക്‌  വര്‍ഷത്തിലൊരിക്കല്‍ പുറത്തിറങ്ങുന്ന കോളേജ് മാഗസിനുകള്‍ മാത്രമുണ്ടായിരുന്ന  കാലത്ത് നിന്ന് സോഷ്യല്‍ മീഡിയകളുടെ പുതിയ കാലത്ത് മാഗസിനുകളുടെ ഉള്ളടക്കത്തിലും സാരമായ മാറ്റം സ്വാഭാവികം. പലപ്പോ‍ഴും കോളേജ് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് തട്ടികൂട്ടി പുറത്തിറക്കുന്ന ഒരേര്‍പ്പാട് മാത്രമാവുകയാണ് മാഗസിനുകള്‍. മുഖ്യധാര പ്രസിദ്ധീകരണങ്ങളെ പോലും കവച്ച് വെയ്ക്കുന്ന മാഗസിനുകള്‍ കാമ്പസുകളില്‍ ഉണ്ടായിട്ടുണ്ട്. ഇപ്പൊഴും ഉണ്ടാകുന്നുമുണ്ട്. പക്ഷെ അപക്വമായി ഈ വലിയ  അവസരത്തെ കൈകാര്യം ചെയ്യുമ്പോള്‍ എത്ര വലിയ രാഷ്ട്രീയ  കയ്യേറ്റങ്ങള്‍ക്കാണ്  അവസരമുണ്ടാക്കുന്നത് എന്നതിന്‍റെ തെളിവാണ് ശ്രീകൃഷ്ണാ കോളേജും കുന്നംകുളം പോളിയും.

ബെസ്റ്റ് ഓഫ് അഴിമുഖം

മരിച്ചവര്‍ക്കും  കൂലി

കാമറ പോലെ ചില പ്രാണിക്കണ്ണുകള്‍

മനുഷ്യ മാംസത്തിന്റെ രുചി

ബോംബ് പ്രതിയുടെ തോള്‍ സഞ്ചിയുമായി കറങ്ങിയ യുവാക്കള്‍ അഴിക്കുള്ളില്‍

രാജ്യസ്നേഹികളേ, പ്രസവിക്കൂ, സമ്മാനം നേടൂ!

അതാത് കാലത്തിന്‍റെ കൈയ്യൊപ്പായിരിക്കണം കോളേജ് മാഗസിനുകള്‍. പ്രണയവും സമരവും സംവാദവും കഥയും കവിതയുമൊക്കെയായി പരിമിതികളെപോലും മറികടക്കുന്ന ഓര്‍മ്മയാണത്. കലാലയ കാലത്തെ  മാഗസിനുകള്‍ സൂക്ഷിച്ച് വെക്കുന്ന നിരവധിപേരുണ്ട്. ഞങ്ങള്‍ എസ്.എഫ്.ഐ ക്കാര്‍ എന്ന് മുന്‍പേജില്‍ പ്രസ്താവിക്കുന്നതല്ല രാഷ്ട്രീയം. ഉള്ളടക്കത്തിലെ സമഗ്രതയാണ് അതിലെ രാഷ്ട്രീയ നിലപാടുകളെ നിശ്ചയിക്കുന്നത്. മാഗസിനൊന്ന് മറിച്ച് നോക്കിയാല്‍ അതിന്‍റെ  രാഷ്ട്രീയം തിരിച്ചറിയപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യണം. 

ഗുരുവായൂര്‍ ശ്രീകൃഷ്ണാ കോളേജിലെ മാഗസിനില്‍ എണ്‍പതാം പേജില്‍ പ്രസിദ്ധീകരിച്ച ഒരു പദപ്രശ്നവുമായി ബന്ധപ്പെടുത്തിയാണ് എസ്.എഫ്.ഐ ജില്ലാ പ്രസിഡന്‍റിനെയടക്കം അറസ്റ്റ് ചെയ്തിരിക്കുന്നത്. ലോകസഭാ തിരഞ്ഞടുപ്പ് കാലത്ത് സോഷ്യല്‍ നെറ്റ് വര്‍ക്ക്‌കളില്‍ നിറഞ്ഞ് നിന്നിരുന്ന നിലവാരമില്ലാത്ത കമന്‍റുകളാണ് ഈ പദപ്രശ്നം. ”നമോ=നായിന്‍റെ മോന്‍, എങ്കില്‍ നമോ ആര്” എന്നാണ് ഒരു ചോദ്യം. താ‍ഴെ നരേന്ദ്ര  മോദിയുടെ ചിത്രവും ഉണ്ട്. കിടപ്പറയും കരിക്കിന്‍റെവെള്ളവും ആരുടെ ആത്മകഥയാണ്, ഏറ്റവും കൂടുതല്‍ ഉമ്മ വില്‍ക്കുന്ന അമ്മ തുടങ്ങി ആരെയൊക്കെയാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുന്നതാണ് പദപ്രശ്നം. 

എന്നാല്‍ ഈ  നിലവാരമില്ലായ്മയൊന്നും കേസിനും അറസ്റ്റിനും ന്യായീകരണമാകുന്നില്ല. കുന്നംകുളം പോളിയിലെ അറസ്റ്റും നിരോധനവുമാണ് മാര്‍ച്ച് മാസത്തെ കോളേജ് മാഗസിനുകള്‍ വീണ്ടും പരതാന്‍ മോദി ഭക്തര്‍ക്ക്‌ പ്രേരണയായത്. മുഖ്യധാര മാധ്യമങ്ങളും ഇതിനെ സദാചാര പ്രശ്നമാക്കി പൊക്കിപ്പിടിച്ചു. സഭ്യതയും അസഭ്യവും ആരാണ് നിശ്ചയിക്കുന്നത് എന്നതാണ് ഇവിടുത്തെ മറ്റൊരു പ്രശ്നം. ഇത്തരം വിവാദങ്ങള്‍ സംഘപരിവാര്‍ ആഗ്രഹിക്കുന്ന ഒന്നാണ്. എന്നാല്‍ മാത്രമേ അവരുടെ മോദി വിഗ്രഹവത്ക്കരണത്തിന് തിളക്കം കൂടുകയുള്ളൂ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍