UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉത്തര്‍പ്രദേശില്‍ യുവതിയെ ഭര്‍ത്താവിനും കുഞ്ഞിനും മുന്നില്‍ കൂട്ടബലാത്സംഗം ചെയ്തു

മുസാഫര്‍നഗറിലാണ് സംഭവം

ഭര്‍ത്താവിനും കുഞ്ഞിനും മുന്നില്‍ 30 കാരി കൂട്ടബലാത്സംഗത്തിന് ഇരയായി. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് ഈ ക്രൂരത നടന്നത്. 35 കാരനായ ഭര്‍ത്താവിനൊപ്പം മൂന്നുമാസം പ്രായമായ കുഞ്ഞിനെ ഡോക്ടറെ കാണിച്ചു മടങ്ങുകയായിരുന്നു യുവതി. ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇവരെ വഴിയില്‍വച്ച് നാലുപേരടങ്ങുന്ന സംഘം ആക്രമിക്കുകയായിരുന്നു. കാറിലെത്തിയ സംഘം യുവതിയേയും ഭര്‍ത്താവിനെയും തോക്കു ചൂണ്ടി തടഞ്ഞു നിര്‍ത്തി. തുടര്‍ന്നു കുഞ്ഞിനെ തട്ടിയെടുത്തശേഷം ഭര്‍ത്താവിനെ മര്‍ദിച്ചവശനാക്കി കെട്ടിയിട്ടു. അതു കഴിഞ്ഞ യുവതിയെ വലിച്ചിഴച്ചു കൊണ്ടു പോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്നു പൊലീസ് പറയുന്നു.

ബഹളം വച്ചാല്‍ കുഞ്ഞിനെ കൊന്നു കളയുമെന്നു ഭീഷണിപ്പെടുത്തിയായിരുന്നു യുവതിയെ ഇവര്‍ അക്രമിച്ചത്. വിവരം പുറത്തു പറഞ്ഞാല്‍ കൊന്നു കളയുമെന്ന ഭീഷണിയും മുഴക്കിയാണ് അക്രമി സംഘം കടന്നു കളഞ്ഞതെന്നും പൊലീസ് പറയുന്നു.

എന്നാല്‍ യുവതിയും ഭര്‍ത്താവ് നടന്നാകാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതിപ്പെട്ടു. നാലുപേര്‍ ചേര്‍ന്ന് തോക്കു ചൂണ്ടിയാണ് എന്നെ ഉപദ്രവിച്ചത്. അവരന്റെ കുഞ്ഞിനെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. ഭര്‍ത്താവിനെ മര്‍ദ്ദിക്കുകയും കെട്ടിയിടുകയും ചെയ്തു; യുവതി എഎന്‍ഐയോടു പറഞ്ഞു.

യുവതിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ ഏതാനും കര്‍ഷകരാണ് ഇവരെ പിന്നീട് രക്ഷിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍