UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബംഗളൂരുവില്‍ കാറില്‍ സഞ്ചരിക്കവെ ഭാര്യ ഭര്‍ത്താവിനെ മൂന്നു തവണ വെടിവെച്ചു

ബസില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച ഭര്‍ത്താവിന് നേരെ ബസില്‍ വെച്ചും നിറയൊഴിക്കാന്‍ ശ്രമിച്ചു

ബംഗളൂരുവില്‍ കാറില്‍ സഞ്ചരിക്കവെ ഭര്‍ത്താവിനെ വെടിവെച്ച ഭാര്യയെ പോലീസ് കീഴടക്കി. തന്നെ മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് വെടിവെച്ചതെന്ന് ഭാര്യ സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഭര്‍ത്താവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബംഗ്‌ളൂവിന് സമീപം ഹൊസൂര്‍ റോഡില്‍ വെള്ളിയാഴ്ച വൈകിട്ടാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.

തമിഴ്‌നാട്ടിലെ ഹൊസൂരില്‍ നിന്നും കാറില്‍ ബംഗളൂരുവിലേക്ക് മടങ്ങുകയായിരുന്നു ദമ്പതികള്‍. അനെക്കല്ലില്‍ വച്ച് ഇവര്‍ ഉച്ചഭക്ഷണത്തോടൊപ്പം മദ്യപിക്കുകയും ചെയ്തിരുന്നു എന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. വാഹനത്തില്‍ വച്ച് ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും 48-കാരിയായ ഹംസ 53 കാരനായ ഭര്‍ത്താവ് ശ്രീറാമിനെ വെടിവെക്കുകയുമായിരുന്നു. തുടര്‍ന്ന് കാറില്‍ നിന്നും ഇറങ്ങി രക്ഷപ്പെട്ട ശ്രീറാം ബംഗളൂരു മെട്രോപാളിട്ടന്‍ ട്രാന്‍ഫോര്‍ട്ട് കോര്‍പ്പറേഷന്‍ ബസില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ കാറില്‍ പിന്തുടര്‍ന്ന ഹംസ, ബസ് നടുറോഡില്‍ തടഞ്ഞു നിറുത്തുകയും ബസിനുള്ളില്‍ കയറി വീണ്ടും നിറയൊഴിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ബസിലെ യാത്രക്കാര്‍ അവരെ തടയുകയും പോലീസില്‍ വിവരമറിയിക്കുകയും ചെയ്തു.

ഇവര്‍ ദീര്‍ഘകാലമായി പിണക്കത്തിലായിരുന്നു എന്ന് ബന്ധുക്കള്‍ പറഞ്ഞതായി പോലീസ് പറയുന്നു. ഇരുവരും പിരിഞ്ഞ് താമസിക്കുകയുമായിരുന്നു. ബംഗളൂരുവില്‍ ഒരു സുരക്ഷ ഏജന്‍സി നടത്തുകയാണ് ഹംസ. ശ്രീറാമും അവിടെ ജീവനക്കാരനായി ജോലി ചെയ്തിരുന്നതായും പോലീസ് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍