പശുക്കളെ മോഷ്ടിച്ചുവെന്നാരോപിച്ചാണ് കൊല
പശുക്കളെ മോഷ്ടിച്ചുവെന്നാരോപിച്ച് അസമിൽ ഗോരക്ഷ സംഘം രണ്ട് മുസ്ലിം യുവാക്കളെ അടിച്ചുകൊന്നു. അബു ഹനീഫ, റിയാസുദ്ദീൻ അലി എന്നിവരാണ് കൊല്ലപ്പെട്ടത്. നാഗോൺ ജില്ലയിലെ കസോമാരി ഗ്രാമത്തിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെയും പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊല്ലപ്പെട്ട രണ്ട് പേരും ഇരുപതിനും ഇരുപത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ളവരാണ്. പരുക്കേറ്റ മറ്റ് രണ്ടു പേരെ പോലീസ് ആശുപത്രിയില്‍ എത്തിച്ചു.
സംഘം ചേര്‍ന്നെത്തിയ ഗ്രാമീണര്‍ രണ്ട് യുവാക്കളെ ഓടിച്ചിട്ട് അടിച്ചു കൊല്ലുകയായിരുന്നു എന്ന് നാഗോൺ ജില്ല പൊലീസ് മേധാവി ദേബരാജ് ഉപാധ്യായ പറഞ്ഞു. ഏകദേശം ഒന്നര കിലോമീറ്ററോളം ദൂരത്തില്‍ യുവാക്കളെ സംഘം പിന്തുടര്‍ന്നു. സംഭവത്തിൽ രണ്ടുപേരെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.