ക്രിക്കറ്റ് കളിക്കിടെ ഉണ്ടായ സംഘര്‍ഷത്തെകുറിച്ച് പരാതിപ്പെടാന്‍ പ്രദേശത്തെ പോലീസ് സ്‌റ്റേഷനിലെത്തിയതായിരുന്നു ഇരു സംഘങ്ങൾ.
ക്രിക്കറ്റ് കളിക്കിടെ ഉണ്ടായ തര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങിയപ്പോള്‍ പാക്കിസ്ഥാനില്‍ കൊല്ലപ്പെട്ടത് ഏഴ് പേര്‍. പാക്കിസ്ഥാനിലെ ഖെബര്‍ പക്ഷ്ത്വാ പ്രവിശ്യയിലെ അബോട്ടാബാദ് ജില്ലയിലാണ് സംഭവം. ക്രിക്കറ്റ് കളിക്കിടെ ഉണ്ടായ സംഘര്‍ഷത്തെകുറിച്ച് പരാതിപ്പെടാന്‍ പ്രദേശത്തെ പോലീസ് സ്‌റ്റേഷനിലെത്തിയതായിരുന്നു ഇരു സംഘങ്ങൾ.
എന്നാല്‍ പോലീസ് പോസ്റ്റില്‍ വച്ചുണ്ടായ തര്‍ക്കം സംഘര്‍ഷത്തിലേക്ക് തിരിയുകയായിരുന്നു. ഇരുകൂട്ടരും പരസ്പരം വെടിയുതിര്‍ത്തതോടെയാണ് ഏഴ് പേര്‍ കൊല്ലപ്പെട്ടത്. ഒരാള്‍ക് പരിക്കേറ്റു. ഒരു സംഘത്തിലെ മുന്നുപേരും എതിര്‍ സംഘത്തിലെ നാലുപേരുമാണ് പേരുമാണ് മരിച്ചത്.
റാഷ്ദ് ഖാന്‍, ഷൊഹറാബ് ഖാന്‍, ഉസ്മാന്‍ എന്നിവരും മറു സംഘത്തിലെ മുഖ്താര്‍ ഷാ, അന്‍വര്‍ ഷാ, ഷൗക്കത്ത് ഷാ എന്നിവരുമാണ് കൊല്ലപ്പെട്ടതെന്നും പോലീസ് പറയുന്നു. പരിക്കേറ്റ സലീം എന്ന യുവാവിനെ അബോട്ടാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.