വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ഇതുവരെ ജീവൻ നില നിർത്തിയത്.
തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമർദനത്തിന് ഇരയായി ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന ഏഴ് വയസ്സുകാരന്‍ മരിച്ചു. ക്രൂര മര്‍ദനത്തില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ കുട്ടി ദിവസങ്ങളായി കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ് വരികയായിരുന്നു. കുട്ടിയുടെ തലയോട്ടി പൊട്ടി തലച്ചോര്‍ പുറത്ത് വന്ന നിലയിലായിരുന്നെന്നാണ് റിപ്പോർട്ടുകൾ.
വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ഇതുവരെ ജീവൻ നില നിർത്തിയത്. രാവിലെ 11.30 ഓടെയായിരുന്നു കുട്ടിയുടെ മരണം സ്ഥിരീകരിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും. എന്നാൽ ഇതിൽ അന്തിമ തീരുമാനം ആയില്ലെന്നാണ് വിവരം.
മാർച്ച് 28ാം തീയ്യതിയാണ് തൊടുപുഴ കുമാരനെല്ലൂര്‍ സ്വദേശിയായ കുട്ടിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിച്ചത്. തലയ്ക്ക് പുറമെ വയറിലും നെഞ്ചിലും ഗുരുതര പരിക്കേറ്റിരുന്നു. മർദനമേറ്റ് പത്താം ദിവസമാണ് മരണം. കുട്ടിയുടെ ചികില്‍സയിലിരുന്ന കുട്ടിക്ക് സർക്കാർ ഉൾപ്പെടെ ഇടപെട്ടായിരുന്നു ചികിൽസ ഒരുക്കിയത്. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും കുട്ടിയെ സന്ദർശിക്കാനും തയ്യാറിയിരുന്നു. കുട്ടിക്ക് സാധ്യമായ എല്ലാ ചികിൽസയും നൽകാനായിരുന്നു സർക്കാർ നിർദേശം. കുട്ടിയെ മർദിച്ച സംഭവത്തിൽ രണ്ടാനച്ഛന്‍ അരുൺ ആനന്ദിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
മരിച്ച കുട്ടിയുടെ സഹോദരനായ മുന്നുവയസുകാരൻ ഉറക്കത്തിനിടെ കിടക്കയിൽ മുത്രമൊഴിച്ചതിനാണ് ഏഴുവയസുകാരനെ ക്രൂരമായി മർദിക്കാനിടയാക്കിയത്. കുട്ടികളെ ലൈംഗികമായി പീഡിപ്പച്ചെന്നും റിപ്പോർട്ടുകൾ ഉണ്ടായികുന്നു. ഇതിന്റെ പേരിൽ ഇയാൾക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. തിരുവനന്തപുരം കവടിയാര്‍ സ്വദേശിയാണ് അരുണ്‍ ആനന്ദ്. ഇയാളെ മാര്‍ച്ച് 28ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു. അരുണിനെതിരെ നാല് പൊലീസ് സ്റ്റേഷനുകളിലായി ഏഴ് കേസുകള്‍ നിലവിലുണ്ട്. രണ്ടാമത്തെ