UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ക്ഷേത്രത്തില്‍ പ്രവേശിച്ചെന്നാരോപിച്ച് ദലിത് ബാലനെ ചുടുകട്ടയിലിരുത്തി പൊള്ളിച്ചു

മഹാരാഷ്ട്രയിലും പരിസരത്തും കനത്ത ചൂട് തുടരുന്നതിനിടെയാണ് എട്ടുവയസ്സുകാരനെ നഗ്‌നനാക്കി ചുടുകട്ടയില്‍ ഇരുത്തിയത്.

ക്ഷേത്രത്തില്‍ പ്രവേശിച്ചെന്നാരോപിച്ച് ദലിത് വിഭാഗത്തില്‍ പെട്ട കുട്ടിയെ ചുടുകട്ടയിലിരുത്തി പൊള്ളിച്ചതായി പരാതി. മഹാരാഷ്ട്രയിലെ അര്‍വിയിലാണ് സംഭവം. ക്ഷേത്ര പരിസരത്തു നിന്നും മോഷണം ആരോപിച്ച് പിടികൂടിയ എട്ടുവയസ്സുകാരനെയാണ് ചുടുകട്ടിയില്‍ ഇരിത്തി പൊള്ളിച്ചതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മഹാരാഷ്ട്രയിലും പരിസരത്തും കനത്ത ചൂട് തുടരുന്നതിനിടെയാണ് എട്ടുവയസ്സുകാരനെ നഗ്‌നനാക്കി ചുടുകട്ടയില്‍ ഇരുത്തിയത്. ശനിയാഴ്ച നടന്ന സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ എസ് സി എസ് ടി നിയമം 1989 ലെ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. മോഷണം ആരോപിച്ച് പിടികുടിയ കുട്ടിയെ കൈകള്‍ ബന്ധിച്ച ശേഷം ബലം പ്രയോഗിച്ച് ചൂടുകട്ടയില്‍ ഇരുത്തുകയായിരുന്നെന്നാണ് കുട്ടിയുടെ അമ്മ പറയുന്നത്. കാര്യം തിരക്കാന്‍ ചെന്ന അമ്മയേയും പ്രതി ആക്ഷേപിച്ചു.

ഈ വിഷയം സാമൂഹ്യ പ്രവര്‍ത്തകര്‍ക്കിടയിലും രാഷ്ട്രീയ നേതാക്കള്‍ക്കിടയിലും ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്. വിഷയം സംസ്ഥാന നിയമസഭയില്‍ ഉന്നയിക്കുമെന്ന് നാഷണലിസ്റ്റ് കോണ്‍ഗ്രസ്സ് നേതാവ് ധനരാജ് മുണ്ഡെ പറഞ്ഞതായി എന്‍ ഡി ടിവി റിപ്പോര്‍ട്ടു ചെയ്യുന്നു.

രാജ്യത്തുടനീളം ദലിതര്‍ക്കെതിരെയുള്ള പീഢനം തുടര്‍ക്കഥയായിരിക്കയാണ്. ഇതിനു മുന്‍പും ഇത്തരത്തിലുള്ള പരാതികള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു.

Read More : ശബരിമലയില്‍ സിപിഎം നിലപാട് മയപ്പെടുത്തുന്നു, ആചാരസംരക്ഷണ ബില്ലിനെ പിന്തുണയ്ക്കുമെന്ന് ആരിഫ്, തള്ളാതെ കടകംപള്ളി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍