UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രശസ്തിക്കല്ല, കടമയാണ്; ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ പരസ്പരം സമാഹരിച്ച് ജോയ് മാത്യുവും കുടുംബവും

ഇപ്പോഴും സ്വന്തമായി ഒരു വീടുപോലും ഇല്ലാത്തവനാണ് ഞാന്‍.എങ്കിലും കയറിക്കിടക്കാന്‍ ഇടമുണ്ട് . ഇന്ന് അതുപോലും ഇല്ലാത്ത ആയിരക്കണക്കിന് മനുഷ്യര്‍, അതില്‍ ഭൂരിഭാഗവും നമ്മളെ ഊട്ടുന്ന കൃഷിക്കാര്‍ ,അവര്‍ക്ക് വേണ്ടി ഇതെങ്കിലും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റെന്താണ് ചെയ്യാന്‍ കഴിയുക ?

മഴക്കെടുതി നേരിടാന്‍ സഹായം അഭ്യര്‍ഥിച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന ചെയ്ത് നടന്‍ ജോയ് മാത്യു. മക്കള്‍ അടക്കമുള്ള കുടുംബാംഗങ്ങളുടെ പങ്കാളിത്തതോടെയാണ് ജോയ് മാത്യവും കുടുംബവും ദുരിതാശ്വാസ നിധിയിലേക്കുള്ള തുക സംഭാവന ചെയ്തത്. അണ്ണാരക്കണനും തന്നാലായത് എന്നാരംഭിക്കുന്ന തന്റെ  ഫേസ്ബുക്ക്  കുറിപ്പിലായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.  പ്രശസ്തിക്കു വേണ്ടിയല്ല, തന്നാല്‍ കഴിയുന്നത് സഹായിക്കുക എന്ന സന്ദേശം പങ്കുവയ്ക്കാനാണ് ഇക്കാര്യം പരസ്യമാക്കുന്നതെന്നും ജോയ് മാത്യു പറയുന്നു.

ജോയ് മാത്യുവിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

അണ്ണാറക്കണ്ണനും തന്നാലായത്; എന്നത് സ്‌കൂളില്‍ പഠിച്ച ഒരു പാഠമാണ് .അത് പ്രായോഗികമാക്കേണ്ട സമയം ഇതാണെന്നു തോന്നി. ദുരിതക്കയത്തില്‍ മുങ്ങിത്താഴുന്ന ഒരു ജനതക്ക് കൈമെയ് മറന്നു സഹായിക്കേണ്ട കടമ അവരുടെയൊക്കെ ചിലവില്‍ ജീവിച്ചുപോരുന്ന എനിക്കുണ്ടെന്ന് തോന്നി .
തന്നാല്‍ കഴിയുന്നത് ചെയ്യുക എന്ന സന്ദേശം പ്രചരിപ്പിക്കാന്‍ വേണ്ടി മാത്രമാണ് ഈ പോസ്റ്റ് ഇടുന്നത് .അല്ലാതെ ഞാന്‍ ഇത്ര രൂപ സംഭാവന കൊടുത്തു എന്ന പേരിനോ പ്രശസ്തിക്കോ വേണ്ടി അല്ല എന്നുകൂടി പറഞ്ഞുകൊള്ളട്ടെ .
ഒരു കേരളീയന്‍ എന്ന ഉത്തരവാദിത്വത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എന്നാല്‍ കഴിയുന്ന സംഭാവന ചെയ്യേണ്ടത് എന്റെ കടമയാണെന്ന് ഞാനും കുടുംബവും വിശ്വസിക്കുന്നു .കോടികളുടെ ആസ്തിയോ എന്തിനു, ഇപ്പോഴും സ്വന്തമായി ഒരു വീടുപോലും ഇല്ലാത്തവനാണ് ഞാന്‍.എങ്കിലും കയറിക്കിടക്കാന്‍ ഇടമുണ്ട് .
ഇന്ന് അതുപോലും ഇല്ലാത്ത ആയിരക്കണക്കിന് മനുഷ്യര്‍, അതില്‍ ഭൂരിഭാഗവും നമ്മളെ ഊട്ടുന്ന കൃഷിക്കാര്‍ ,അവര്‍ക്ക് വേണ്ടി ഇതെങ്കിലും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റെന്താണ് ചെയ്യാന്‍ കഴിയുക ?
അതിനാല്‍ എന്റെ കുടുംബം പരസ്പരം സഹകരിച്ച് സമാഹരിച്ച ഒരു ലക്ഷം രൂപ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സന്തോഷപൂര്‍വ്വം സംഭാവന ചെയ്യുന്നു .

സംഭാവന തന്നവര്‍
ഞാന്‍ 50000
ഭാര്യ സരിത 30000
മകന്‍ മാത്യു ജോയ് 10000
മകള്‍ ആന്‍ എസ്തര്‍ 8000
പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ താന്യ മരിയ 2000 (എന്നോട് തന്നെ കടം വാങ്ങിയത് )
അങ്ങിനെ എല്ലാം കൂടി ഒരു ലക്ഷം രൂപ .
അണ്ണാറക്കണ്ണനും തന്നാലാകുന്നത് ഇങ്ങിനെയൊക്കെയല്ലേ ?

ഈ പ്രളയക്കെടുതിയില്‍ ഒരു കുഞ്ഞുടുപ്പും കുടുക്കയും ഒക്കെ ഓര്‍മിപ്പിക്കുന്നത് മനുഷ്യത്വത്തെക്കുറിച്ചാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍