UPDATES

സിനിമാ വാര്‍ത്തകള്‍

കസ്റ്റഡിയില്‍ നഗ്നയാക്കി ചോദ്യം ചെയ്തു, വീഡിയോ പകര്‍ത്തി: നടി ശ്രുതി പാട്ടീല്‍

കസ്റ്റഡിയില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നും നഗ്നയാക്കി വീഡിയോ പകര്‍ത്തിയെന്നും നടി വെളിപ്പെടുത്തുന്നു. കരഞ്ഞു കൊണ്ട് മാധ്യമങ്ങള്‍ക്ക് മുന്നിലായിരുന്നു ശ്രുതിയുടെ വെളിപ്പെടുത്തല്‍. ഇക്കാര്യം ആരോപിച്ച് നടി ദേശീയ വനിതാ കമ്മീഷന് പരാതിയും നല്‍കിയിട്ടുണ്ട്.

സാമ്പത്തിക തട്ടിപ്പ് കേസില്‍ പിടിയിലായ സിനിമാ താരം ശ്രുതി പാട്ടിലിലെ കോയമ്പത്തൂര്‍ പോലീസ് കസ്റ്റഡിയില്‍ പീഡിപ്പിച്ചതായി ആരോപണം. കസ്റ്റഡിയില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നും നഗ്നയാക്കി വീഡിയോ പകര്‍ത്തിയെന്നും നടി വെളിപ്പെടുത്തുന്നു. കരഞ്ഞു കൊണ്ട് മാധ്യമങ്ങള്‍ക്ക് മുന്നിലായിരുന്നു ശ്രുതിയുടെ വെളിപ്പെടുത്തല്‍. ഇക്കാര്യം ആരോപിച്ച് നടി ദേശീയ വനിതാ കമ്മീഷന് പരാതിയും നല്‍കിയിട്ടുണ്ട്.

മാട്രിമോണിയല്‍ വെബ് സൈറ്റില്‍ ആള്‍മാറാട്ടം നടത്തി ലക്ഷങ്ങള്‍ തട്ടിയെന്ന കേസില്‍ അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങിയപ്പോഴായിരുന്നു ഇവരുടെ പ്രതികരണം. എന്നാല്‍ കേസ് കെട്ടിചമച്ചതാണെന്നും അമ്മയെയും തന്നെയും കുടുക്കുകയായിരുെന്നന്നും നടി മാധ്യമങ്ങളോട് വെളിപ്പെടുത്തി. കേസില്‍ 21 കാരിയായ നടിയുടെ അമ്മയും സഹോദരനും അച്ഛനായി അഭിനയിച്ചയാളും പിടിയിലായിരുന്നു. ജര്‍മനിയില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനിയറായ സേലം സ്വദേശി ജി ബാലമുരുകനില്‍ നിന്ന് 41 ലക്ഷം രൂപ തട്ടിയെടുത്ത കേസിലായിരുന്നു അറസ്റ്റ്. സമാനമായ രീതിയില്‍ ഒന്നര കോടി രൂപ നടി പലരില്‍ നിന്നായി സ്വന്തമാക്കിയെന്നും കേസില്‍ പറയുന്നു.

അറസ്റ്റ് ചെയ്ത് സ്‌റ്റേഷനിലെത്തിച്ച തനിക്ക് നേരിട്ടത് മൃഗീയമായ പീഡനമായിരുന്നു. വസ്ത്രങ്ങള്‍ ഊരിമാറ്റി മര്‍ദിച്ചു. നഗ്‌നയാക്കി നിര്‍ത്തി ഒരു വനിതാ ഉദ്യോഗസ്ഥ വീഡിയോ പകര്‍ത്തി. പീഡനം പുറത്തു പറഞ്ഞാല്‍ വീഡിയോ പുറത്തുവിടുമെന്നായിരുന്നു പിന്നീടുള്ള ഭീഷണി. ‘ജയിലിലേക്ക് കയറ്റിയപ്പോള്‍ തന്നെ അവിടെയുള്ള സിസിടിവി ക്യാമറകള്‍ എടുത്തുമാറ്റിയിരുന്നു. കയ്യില്‍ വിലങ്ങു വച്ച ശേഷം വസ്ത്രങ്ങള്‍ വസ്ത്രങ്ങള്‍ വലിച്ചു കീറുകയും ചെയ്തു. ഈ സമയം അവിടെ ഉണ്ടായിരുന്ന അസിസ്റ്റന്റ് കമ്മീഷണര്‍ ചിരിക്കുകായിരുന്നെന്നും ശ്രുതി പറയുന്നു. പീഡനം വെളിപ്പെടുത്തിയാല്‍ മാനഭംഗപ്പെടുത്തി വാഹനത്തില്‍ നിന്നും തള്ളിയിട്ട് അപകടമാണെന്ന് വരുത്തുമെന്ന് പറഞ്ഞു. ഇത്തരത്തില്‍ ഏഴു ദിവത്തോളമായിരുന്നു പീഡനമെന്നും നടി ആരോപിക്കുന്നു.
എന്നാല്‍, കേസന്വേഷണം വഴിതെറ്റിക്കാനുള്ള മനപ്പൂര്‍മായ ശ്രമത്തിന്‍െ ഭാഗമാണ് ആരോപണങ്ങള്‍ എന്നാല്‍ കോയമ്പത്തൂര്‍ പോലീസിന്റെ വിശദീകരണം.

മാട്രിമോണിയല്‍ സൈറ്റില്‍ മൈഥിലി എന്ന പേരില്‍ ശ്രുതി ബാലമുരുകനോട് വിവാഹത്തിന് താല്‍പര്യമുണ്ടെന്ന് അറിയിക്കുകയായിരുന്നു. പരിചയം നടി പ്രണയമാക്കി മാറ്റി. ഇതിനിടെ തനിക്ക് ബ്രെയിന്‍ ട്യൂമറാണെന്നും അമ്മയ്ക്ക് ഹൃദയസംബന്ധമായ അസുഖമാണെന്നും പറഞ്ഞ് പലപ്പോഴായി 41 ലക്ഷത്തോളം രൂപ തട്ടിയെടുത്തു. എന്നാല്‍ തന്റെ വധുവെന്ന് പറഞ്ഞ് പെണ്‍കുട്ടിയുടെ ചിത്രം മുരുകന്‍ തന്റെ സുഹൃത്തുക്കള്‍ക്ക് അയച്ച് കൊടുത്തതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍