UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ചാക്കിലെ പൂച്ച പുറത്ത് ചാടി’; നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാർട്ടിനെതിരെ ഹൈക്കോടതി

വിചാരണ വൈകിപ്പിക്കണമെന്ന പ്രതി മാർട്ടിന്റെ ആവശ്യത്തെ സർക്കാരും കോടതിയിൽ എതിർത്തു.

നടി ആക്രമിക്കപ്പെട്ട കേസിൽ അതിവേഗ വിചാരണ വേണ്ടെന്ന രണ്ടാം പ്രതി മാർട്ടിൻ ആന്റണിയുടെ അപേക്ഷ തള്ളി ഹൈക്കോടതി. ആറുമാസത്തിൽ പൂർത്തിയാക്കണമെന്ന ഉത്തരവ് പിൻവലിക്കണമെന്നായിരുന്നു മാർട്ടിന്റെ ആവശ്യം. എന്തിനാണു വിചാരണ വൈകിപ്പിക്കാൻ പ്രതിഭാഗം ശ്രമിക്കുന്നതെന്ന് ചോദിച്ച കോടതി പ്രതിയുടെ ആവശ്യത്തോടെ ചാക്കിലെ പൂച്ച പുറത്തു ചാടിയിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി.

അതേസമയം, വിചാരണ വൈകിപ്പിക്കണമെന്ന പ്രതിമാർട്ടിന്റെ ആവശ്യത്തെ സർക്കാരും കോടതിയിൽ എതിർത്തു. ആറുമാസത്തിനകം വിചാരണ പുർത്തിയാക്കണമെന്ന ഉത്തരവ് യാതൊരു കാരണവശാലും പിൻവലിക്കരുത്. കേസിന്റെ വിചാരണ അതിവേഗം പൂർത്തിയാക്കണമെന്ന് തന്നെയാണ് നിലപാടെന്നും സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. കേസിൽ അറസ്റ്റിലായ മാർട്ടിൻ ഇപ്പോഴും ജയിലാണ്. അടുത്തിടെ ഇയാൾ ജാമ്യം നേടിയും കോടതിയെ സമീപിച്ചിരുന്നു. ഈ ആവശ്യം തള്ളിക്കൊണ്ടായിരുന്നു വിചാരണ ആറുമാസത്തിനകം പൂർത്തിയാക്കാൻ ഹൈക്കോടതി ഉത്തരവിട്ടത് ഉത്തരവിട്ടത്.

കഴിഞ്ഞ ഫെബ്രുവരി 25ന് നടിയെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്ക് വനിതാ ജഡ്ജിയെ നിയോഗിച്ച് ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. കേസ് പരിഗണിക്കാൻ വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യം അംഗീകരിച്ചായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് ഹണി വർഗ്ഗീസിനാണ് ചുമതല നൽകിയത്. വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നും ഹൈക്കോടതി നിർദേശം നൽകി.

നിലവിൽ സിബിഐ കോടതി മുന്നിലെ ജഡ്ജിയാണ് ഹണി വർഗീസ്. വിചാരണ എറണാകുളം ജില്ലയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന നടിയുടെ ആവശ്യം പക്ഷേ ജഡ്ജിമാരുടെ ലഭ്യത ഇല്ലാത്തതിനാൽ നടന്നില്ല. തൃശ്ശുർ, പാലക്കാട് ജില്ലകളിൽ വിചാരണയ്ക്ക് വനിതാ ജഡ്ജികൾ ഇല്ലെന്ന സർക്കാറിന്റെ അറിയിപ്പ് പരിഗണിച്ചായിരുന്നു നടപടി. വനിതാ ജഡ്ജി വേണ്ടെന്ന് നടൻ ദിലീപിന്റെ ആവശ്യം തള്ളിയായിരുന്നു നടപടി. വിചാരണക്കോടതി മാറ്റണമെന്ന ഇരയുടെ അപേക്ഷയില്‍ കക്ഷി ചേരാന്‍ ദിലീപ് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കികൊണ്ടായിരുന്നു നടപടി. ഇരയായ നടിയുടെ ഹർജിയിൽ കോടതി വിധി പറയാനിരിക്കെയായിരുന്നു ദിലീപിന്റെ നീക്കം.

നേരത്തെ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയും നടിയുടെ ഹര്‍ജിക്ക് എതിരെ കോടതിയെ സമീപിച്ചിരുന്നു. വിചാരണ എറണാകുളം ജില്ലയുടെ പുറത്തേക്ക് മാറ്റരുത് എന്നാണ് സുനിയുടെ ആവശ്യം. ജില്ല മാറ്റുന്നത് സാക്ഷികള്‍ക്കും അഭിഭാഷകര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കും എന്നായിരുന്നു പൾസർ സുനിയുടെ വാദം.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍