കേസിലെ മൂന്നാം പ്രതിയും അഖിലിന്റെ സൂഹൃത്തുമായ ആദര്‍ശിന്റെ റിമാൻഡ് റിപ്പോർട്ടിലാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കുന്നത്
അമ്പൂരിയിൽ യുവതിയെക്കൊന്ന് കുഴിച്ചുമൂടിയ കേസില്‍ നിർണായ വിരങ്ങള്‍ വെളിപ്പെടുന്നു. കൊല്ലപ്പെട്ട രാഖിയും പ്രധാന പ്രതി അഖിലും തമ്മിൽ വിവാഹം ചെയ്തിരുന്നെന്നാണ് വെളിപ്പെടുത്തൽ. കേസിലെ മൂന്നാം പ്രതിയും അഖിലിന്റെ സൂഹൃത്തുമായ ആദര്‍ശിന്റെ റിമാൻഡ് റിപ്പോർട്ടിലാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കുന്നതെനന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
എറണാകുളത്തെ ഒരു ക്ഷേത്രത്തിൽ വച്ചാണ് ഇരുവരും വിവാഹിതരായത്. കഴിഞ്ഞ ഫെബ്രുവരയിലായിരുന്നു സംഭവം. ഇതിന് ശേഷം മറ്റൊരു വിവാഹത്തിന് അഖിൽ ശ്രമിച്ചതാണ് കൊലപാതകത്തിന് കാരണമെന്നും പോലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഇതിനിടെ
അമ്പൂരി കൊലപാതക കേസിലെ നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കൊല്ലപ്പെട്ട രാഖി നെയ്യാറ്റിന്‍കര ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന് പോകുന്ന ദൃശ്യങ്ങളാണ് പോലീസ് ശേഖരിച്ചത്. ദൃശ്യങ്ങളില്‍ കാണുന്നത് മകള്‍ രാഖി തന്നെയാണെന്നും 21-ന് രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ തന്നെയാണ് ദൃശ്യങ്ങളുള്ളതെന്നും പിതാവ് സ്ഥിരീകരിച്ചു.
എറണാകുളത്തേക്ക് എന്ന് പറഞ്ഞ് ഇറങ്ങിയ രാഖിയെ കാണാനില്ലെന്ന് കാണിച്ചായിരുന്നു ബന്ധുക്കളുടെ പരാതി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അമ്പൂരിയിലെന്റെ വീടിനോട് ചേര്‍ന്ന പറമ്പിൽ നിന്ന് ഒരുമാസം പഴക്കമുള്ള മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ കണ്ടെടുത്തത്.
അതേസമയം, കേസിലെ രണ്ടാം പ്രതിയും അഖലിന്റെ സഹോദരനുമായ രാഹുല്‍ പൊലീസില്‍ കീഴടങ്ങിയെന്ന് അച്ഛന്‍ മണിയന്‍ പറഞ്ഞു. നെയ്യാറ്റിന്‍കര ഡിവൈഎസ്പിക്കു മുമ്പില്‍ മകന്‍ കീഴടങ്ങിയെന്നാണ് അച്ഛന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
എന്നാല്‍, പ്രതി കീഴടങ്ങിയെന്നതിന് പൊലീസിന്റെ ഭാഗത്തുനിന്ന് സ്ഥിരീകരണമില്ല. പ്രചാരണം അന്വേഷണത്തെ വഴിതെറ്റിക്കാനാണെന്നും പൊലീസിന്റെ നിലപാട്. ഇരുവരും സുഹൃത്തായ ആദര്‍ശും ചേര്‍ന്നാണ് യുവതിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിനുശേഷം അഖിലും രാഹുലും ഒളിവിലാണ്. ആദര്‍ശിനെ പൊലീസ് പിടികൂടിയിരുന്നു.