ഇന്നു നടക്കുന്ന വാര്‍ഷിക പൊതുയോഗത്തിലേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ല
മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ അമ്മയുടെ വാര്‍ഷിക പൊതുയോഗത്തില്‍ ദിലീപിന്റെ മടങ്ങിവരവ് ചര്‍ച്ചയാവുമെന്ന് റിപോര്‍ട്ട്. പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നസെന്റ് അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഒഴിയുകയും മോഹല്‍ ലാല്‍ പുതിയ പ്രഡിഡന്റ് സ്ഥാനം ഏറ്റെടുക്കുന്ന യോഗത്തിലാണ് ദിലീപ് വിഷയം ചര്‍ച്ചക്കെത്തുകയെന്നാണ് വിവരം. ഇന്ന് രാവിലെ കൊച്ചിയില്‍ അമ്മയുടെ വാര്‍ഷിത പൊതുയോഗം ആരംഭിച്ചു.
പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണത്തിനപ്പുറം നടിയെ അക്രമിച്ച കേസില്‍ ആരോപണ വിധേയനായ ദിലീപിനെ സംഘടനയില്‍ തിരിച്ചെത്തിക്കാനുള്ള അണിയറ നീക്കങ്ങള്‍ തകൃതിയാണെന്നും മാധ്യമ റിപോര്‍ട്ടുകള്‍ പറയുന്നു. ഇക്കാര്യം വാര്‍ഷിക ജനറല്‍ ബോഡിയില്‍ അവതരിപ്പിച്ച് നടപ്പാക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായാണ് ദിലീപിനെ എതിര്‍ക്കുന്ന വനിതാ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ ഒഴിവാക്കി എക്‌സിക്യൂട്ടീവ് പുനസംഘടിപ്പിച്ചതെന്നും ഏഷ്യാനെറ്റ് ഉള്‍പെടെയുള്ള മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ദിലീപിനെ ശക്തമായി പിന്തുണച്ച് രംഗത്തെത്തിയ എംഎല്‍എമാരായ മുകേഷ്, ഗണേഷ് എന്നിവര്‍ അമ്മയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തിയതും നീക്കങ്ങള്‍ എളുപ്പമാക്കുമെന്നാണ് വിലയിരുത്തല്‍. ജനറല്‍ സെക്രട്ടറി സ്ഥാനമൊഴിഞ്ഞ മമ്മൂട്ടിക്ക് പകരം ഇടവേള ബാബു അമ്മയുടെ ജനറല്‍ സെക്രട്ടറിയാവും.
അതേസമയം, ഇന്നു നടക്കുന്ന വാര്‍ഷിക പൊതുയോഗത്തിലേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ല. കഴിഞ്ഞ യോഗത്തിനുശേഷം ഗണേഷ് കുമാര്‍, മുകേഷ് എന്നിവര്‍ മാധ്യമപ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടായ പശ്ചാത്തലത്തിലാണ് ഇത്തവണ മാധ്യമങ്ങളെ കാണേണ്ടതില്ല എന്നു തീരുമാനിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.
മലയാള സിനിമയുടെ 2017 രേഖപ്പെടുത്തുക വിമന്‍ കളക്ടീവ് എന്ന പോരാടുന്ന സ്ത്രീകളുടെ പേരിലാവും
ഭീഷണി കോളുകൾ: കാരണം അമ്മ എക്സിക്യുട്ടീവിലെത്തിയതാകാമെന്ന് ശ്വേതാ മേനോൻ
സിനിമാക്കാര്‍ക്ക് നാണക്കേടായ ‘അമ്മ’ പിരിച്ചുവിടണം: ഇന്നസെന്റിന് ഗണേഷ് കുമാറിന്റെ കത്ത്
ആലുവാ ജയിലിലേക്കുള്ള സിനിമാക്കാരുടെ ലോംഗ് മാര്‍ച്ച് ഒരു ‘ക്രിമിനല്‍ ഗൂഡാലോചന’ തന്നെയാണ്
കര്‍ത്തൃശൂന്യ അമേധ്യ കുറിപ്പുകള്‍; തുടരുന്ന ‘ദിലീപ് പ്രതിഭാസം’