UPDATES

ന്യൂസ് അപ്ഡേറ്റ്സ്

താര സംഘടനയില്‍ ഏത് എംഎല്‍എയും എംപിയുമുണ്ടായാലും സര്‍ക്കാര്‍ ഇരയായ പെണ്‍കുട്ടിക്ക് ഒപ്പം : കടകംപള്ളി സുരേന്ദ്രൻ.

ക്രൂരമായി ഉപദ്രവിക്കപ്പെട്ട നടിക്കൊപ്പമാണ്, അതിജീവനത്തിന്റെ പ്രതീകമായ ആ പെണ്‍കുട്ടിക്കൊപ്പമാണ് പിണറായി സര്‍ക്കാര്‍. പൃഥ്വീരാജിനെ പോലുള്ള ചെറുപ്പക്കാരുടെ നിലപാടുകള്‍ പ്രതീക്ഷ പകരുന്നതാണെന്ന് കൂടി പറഞ്ഞു കൊണ്ട് അദ്ദേഹം കുറിപ്പിന് വിരാമമിട്ടു.

താര സംഘടന എ എം എം എ യിലെ വിവാദങ്ങളെ കുറിച്ച് പ്രതികരണവുമായി മന്ത്രിയും സി പി ഐ എം നേതാവുമായ കടകംപള്ളി സുരേന്ദ്രൻ. താര സംഘടനയില്‍ ഏത് എംഎല്‍എയും എംപിയുമുണ്ടായാലും സര്‍ക്കാര്‍ ഇരയായ പെണ്‍കുട്ടിക്ക് ഒപ്പം :കടകംപള്ളി സുരേന്ദ്രൻ തന്റെ ഫെയ്സ്ബൂക് കുറിപ്പിൽ ആണ് സർക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്.

“ഈ സര്‍ക്കാര്‍ ഇരയായ പെണ്‍കുട്ടിക്ക് ഒപ്പമാണെന്നതില്‍ ആര്‍ക്കും സംശയം വേണ്ട. പിണറായി സര്‍ക്കാര്‍ ആര്‍ജവത്തോടെ ഈ വിഷയത്തിലെടുത്ത നിലപാട് പൊതു സമൂഹത്തിന് ബോധ്യമുള്ളതാണ്. ഒരു രാഷ്ട്രീയ പ്രസ്ഥാനവുമായും ബന്ധമില്ലാത്ത സ്വതന്ത്ര സംഘടനയായ എ എം എം എ എന്ത് തീരുമാനമെടുത്താലും അത് ഈ സര്‍ക്കാരിന്റെ നിലപാടുകളെ സ്വാധീനിക്കുന്നതല്ല.” കടകംപള്ളി പറഞ്ഞു.

അതേ സമയം താര സംഘടന കേരള സംസ്കാരത്തിന് നിരക്കുന്ന തീരുമാനങ്ങളെടുക്കാനുള്ള സാമൂഹിക പ്രതിബദ്ധത കാട്ടേണ്ടതാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടു. ദിലീപ് ആ സംഘടനയില്‍ നിന്ന് പുറത്താക്കപ്പെട്ടത് കേരള പോലീസ് അറസ്റ്റ് ചെയ്ത ശേഷമാണ്. 88 ദിവസമാണ് ആ നടന്‍ ജയിലില്‍ കിടന്നത്. ആ കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. ഇവിടെ ആരെങ്കിലും ഏതെങ്കിലും സംഘടനയില്‍ ദിലീപിനെ എടുക്കുന്നതും എടുക്കാതിരിക്കുന്നതുമൊന്നും സര്‍ക്കാരിന്റെ വിഷയമല്ല,  അദ്ദേഹം തുടർന്നു,

എ എം എം എ യിലെ പ്രശ്നങ്ങളിൽ ഇടതുപക്ഷത്തെ വലിച്ചിഴക്കേണ്ട എന്ന് കടകംപള്ളി പറഞ്ഞു, ” പോത്തിനെ ചാരി എരുമയെ അടിക്കുന്നത് പോലെ ഇടത് എംഎല്‍എമാരെയും എംപിയെയും ഇതിന്റെ മറവില്‍ ആക്രമിക്കാനാണ് ചിലരുടെ ആസൂത്രിത ശ്രമം. ഈ ജനപ്രതിനിധികള്‍ ആ സംഘടനയുടെ ഭാഗമായിരുന്നപ്പോള്‍ തന്നെയാണ് ദിലീപ് ജയിലിലായത് എന്നതാരും മറക്കേണ്ട.”. അദ്ദേഹം തുറന്നടിച്ചു.

ക്രൂരമായി ഉപദ്രവിക്കപ്പെട്ട നടിക്കൊപ്പമാണ്, അതിജീവനത്തിന്റെ പ്രതീകമായ ആ പെണ്‍കുട്ടിക്കൊപ്പമാണ് പിണറായി സര്‍ക്കാര്‍. പൃഥ്വീരാജിനെ പോലുള്ള ചെറുപ്പക്കാരുടെ നിലപാടുകള്‍ പ്രതീക്ഷ പകരുന്നതാണെന്ന് കൂടി പറഞ്ഞു കൊണ്ട് അദ്ദേഹം കുറിപ്പിന് വിരാമമിട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍