UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പികെ ശ്യാമളയെ സംരക്ഷിച്ച് പിണറായി, തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരുടെ അധികാരം വെട്ടിച്ചുരുക്കും

പഞ്ചായത്ത്, നഗരസഭാ ചട്ടങ്ങളില്‍ ഭേദഗതി വരുത്തുമെന്നും മുഖ്യമന്ത്രി നിയമ സഭയെ അറിയിച്ചു.

ആന്തൂരിലെ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ നഗരസഭ അധ്യക്ഷ പികെ ശ്രീമതിയെ സംരക്ഷിച്ചും ഉദ്യോഗസ്ഥരെ വിമർശിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തിൽ പ്രതിപക്ഷം സമർപ്പിച്ച അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി പറയവെയാണ് ആത്മഹത്യ ചെയ്ത സാജന്റെ കുടുംബം ഉൾപ്പെടെ പരസ്യമായി വിമർശിച്ച ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ. ശ്യാമളയ്ക്ക് അനുകൂല നിലപാടുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്.

പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തതിന്റെ ഉത്തരവാദിത്തം ഉദ്യോഗസ്ഥര്‍ക്കാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണത്തിലെ പ്രധാന സൂചന. തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്ക് വിപുലമായ അധികാരങ്ങളാണ് ഇപ്പോഴുള്ളത്. ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് മറികടക്കാനുള്ള  സെക്രട്ടറിമാരുടെ അധികാരങ്ങള്‍ പരിമിതപ്പെടുത്തും. സെക്രട്ടറിക്ക് മറിച്ച് അഭിപ്രായമുണ്ടെങ്കില്‍ അത് മിനുട്‌സില്‍ രേഖപ്പെടുത്തണം. ഇതിനായി പഞ്ചായത്ത്, നഗരസഭാ ചട്ടങ്ങളില്‍ ഭേദഗതി വരുത്തുമെന്നും മുഖ്യമന്ത്രി നിയമ സഭയെ അറിയിച്ചു.

അതേ സമയം തെറ്റ് ചെയ്താല്‍ പാര്‍ട്ടി നോക്കാതെ തന്നെ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷത്തിൽ അന്വേഷണം നടക്കുന്നതിനാൽ എല്ലാത്തിനും മറുപടി പറയാനാകില്ലെന്നും പിണറായി വ്യക്തമാക്കി. സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. പികെ ശ്യാമളയ്ക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റത്തിന് കേസെടുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ചുവപ്പുനാട വിടാത്ത ഉദ്യോഗസ്ഥര്‍, പിടിവാശിക്കാരിയായ നഗരസഭ അധ്യക്ഷ; ജീവിതം വഴിമുട്ടിക്കുന്ന ആന്തൂര്‍ മോഡല്‍

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍