UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പെരിന്തല്‍ മണ്ണ സദാചാര ആക്രമണം രണ്ട് പേര്‍ പിടിയില്‍

കഴിഞ്ഞ ദിവസം രാവിലെ ആറുമണിയോടെയാണ് നാഷിദ് അലിയെ വീട്ടില്‍ നിന്നും ഫോണ്‍ചെയ്ത് വിളിച്ചിറക്കി ക്രൂരമായി മര്‍ദിച്ചത്.

പെരിന്തല്‍ മണ്ണയില്‍ സദാചാര ആക്രമണത്തില്‍ പ്രതികളായ രണ്ട് പേര്‍ അറസ്റ്റില്‍. പാതായിക്കര ചുണ്ടപ്പറ്റ നാഷിദ് അലി (21)ക്കാണ് ഗുരുതരമായി പരിക്കേറ്റത്. മുഴുവന്‍ പ്രതികളേയും പിടികൂടണമെന്ന് നാഷിദിന്റെ കുടുംബം ആവശ്യപ്പെട്ടു. വീണ്ടും ആക്രമണം ഉണ്ടായേക്കുമോ എന്ന് ഭയകികുന്നുവെന്നും നാഷിദിന്റെ അമ്മ.

പ്രണയത്തില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് മലപ്പുരം പെരിന്തല്‍മണ്ണയില്‍ യുവാവിന് നേരെ ഗുണ്ടാ ആക്രമണമുണ്ടായത്. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ നേതൃത്വത്തില്‍ നടന്ന ക്രൂരമായ മര്‍ദനത്തില്‍ പാതായിക്കര ചുണ്ടപ്പറ്റ നാഷിദ് അലി (21)ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇരുപതുകാരന്റെ കയ്യും കാലും ഇരുമ്പുവടികൊണ്ട് അടിച്ചൊടിച്ച അക്രമികള്‍ യുവാവിന്റെ ദേഹമാസകലം കത്തികൊണ്ട് മുറിവേല്‍പ്പിക്കുകയും കാലില്‍ പൊള്ളലേല്‍പ്പിക്കുകയും ചെയ്തു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ് നിലവില്‍ യുവാവ്.

കഴിഞ്ഞ ദിവസം രാവിലെ ആറുമണിയോടെയാണ് നാഷിദ് അലിയെ വീട്ടില്‍ നിന്നും ഫോണ്‍ചെയ്ത് വിളിച്ചിറക്കി ക്രൂരമായി മര്‍ദിച്ചത്. ഇയാളെ കാറില്‍കയറ്റികക്കൊണ്ട് പോയി ആളെഴിഞ്ഞ വീട്ടില്‍ വച്ചു. വിവിധ പ്രദേശങ്ങളില്‍ വച്ചും തുടര്‍ട്ടയായി മര്‍ദിക്കുകയായിരുന്നെന്നാണ് ആരോപണം. പെണ്‍കുട്ടിയുടെ കസിനും സുഹൃത്തുക്കളുമാണ് മര്‍ദനത്തിന് പിന്നില്‍ എന്നും യുവാവ് പറഞ്ഞിരുന്നു.

ആളൊഴിഞ്ഞ കെട്ടിടത്തില്‍ മണിക്കൂറുകളോളം തലകീഴായി തൂക്കിയിട്ടശേഷം നാഷിദിനെക്കൊണ്ട് മൂത്രം കുടിപ്പിച്ചെന്നും പരാതിയുണ്ട്. കാലിനടിയില്‍ ലെറ്റര്‍ ഉപയോഗിച്ച് പൊള്ളിച്ചു. കണ്ണില്‍ നീറുന്ന ദ്രാവകം ഒഴിച്ചു. കത്തികൊണ്ട് കയ്യില്‍ ഉള്‍പ്പെടെ മുറിവേല്‍പ്പിച്ചെന്നും യുവാവ് വെളിപ്പെടുത്തിയിരുന്നു.

Read More : പിതാവും സംഘവും ആക്രമിച്ച് പിടിച്ചുകൊണ്ടുപോയി; ഭിന്നശേഷിക്കാരനായ ദളിത് യുവാവിനെ വിവാഹം കഴിച്ച യുവതി ഒരുമാസമായി വീട്ടു തടങ്കലില്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍