UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അബോധാവസ്ഥയിലുള്ള ബാലഭാസ്‌കറും ലക്ഷ്മിയും അറിഞ്ഞില്ല; തേജ്വസി ബാല ഇനി ഓര്‍മ മാത്രം

ഗുരുതര പരിക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ബാലഭാസ്‌കറിന്റെ നില മാറ്റമില്ലാതെ തുടരുകയാണ്.

വാഹനാപകടത്തില്‍ പരിക്കേറ്റ് അബോധാവസ്ഥയില്‍ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്‌കറും ലക്ഷിമിയെയും അറിയിക്കാതെ മകള്‍ തേജ്വസിയുടെ മൃതദേഹം സംസ്‌കരിച്ചു. വട്ടിയൂര്‍ക്കാവ് തിട്ടമംഗലത്തുള്ള ലക്ഷ്മിയുടെ കുടുംബവീട്ടുവളപ്പില്‍ വ്യാഴാഴ്ച വൈകുന്നേരത്തോടെയായി സംസ്‌കരിച്ചു. കുഞ്ഞിന്റെ മൃതദേഹം മാതാപിതാക്കളെ കാണിക്കേണ്ടെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശം അനിസരിച്ചായിരുന്നു സംസ്‌കാരം നടത്താന്‍ തീരുമാനിച്ചത്. നേരത്തെ എംബാം ചെയ്ത് സൂക്ഷിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഇതോടെ സംസ്‌കരിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ലക്ഷ്മിക്ക് ഇന്നലെ ബോധം തിരിച്ചു കിട്ടുകയും കുഞ്ഞിനെ അന്വേഷിക്കുകയും ചെയ്‌തെങ്കിലും ആരോഗ്യ നില പുര്‍ണമായി തിരിച്ചു കിട്ടാതിനാല്‍ കുട്ടിയെ കാണി്‌ക്കേണ്ടെന്നായിരുന്നു ഡോക്ടര്‍മാരുടെ വാദം. ഇതോടെയാ്ണ് സംസ്‌കാരം നടത്തിയതെന്ന് ബന്ധുക്‌ളും സുഹൃത്തുക്കളും അറിയിച്ചു.

എന്നാല്‍ ഗുരുതര പരിക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ബാലഭാസ്‌കറിന്റെ നില മാറ്റമില്ലാതെ തുടരുകയാണ്. തുടര്‍ശസ്ത്രക്രിയകള്‍ ആവശ്യമുണ്ടെന്നിരിക്കെ ബോധം തെളിയാത്തതിനാല്‍ നടത്താനാവില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ബാലഭാസ്‌കറിന്റെ സുഷുമ്നാ നാഡിക്കും ശ്വാസകോശത്തിനും പരിക്കുണ്ട്. കഴുത്തിലെ കശേരുക്കള്‍ക്കു ക്ഷതമുണ്ടായതിനെത്തുടര്‍ന്ന് കഴിഞ്ഞദിവസം ശസ്ത്രക്രിയ നടത്തിയിരുന്നു. ലക്ഷ്മിയുടെ കാല്‍മുട്ടിന്റെ ശസ്ത്രക്രിയയ ബുധനാഴ്ച നടത്തിയിരുന്നു.

ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു ബാലഭാസ്‌കറും കുടുംബവും തിരുവനന്തപുരം പള്ളിപ്പുറത്ത് വച്ച് അപകടത്തില്‍ പെട്ടത്. തൃശ്ശൂരില്‍നിന്നു ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം.

രണ്ടുവയസ്സുകാരിയുടെ മുഖം വാർത്തയിൽ കണ്ടതിന്റെ വേദനയിലാണ് ഈ എഴുത്ത്; എന്നാണ് നാം സുരക്ഷിതമായി യാത്ര ചെയ്യാന്‍ പഠിക്കുക?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍