UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ഒരു സ്ത്രീയും ആരുടെ മുമ്പിലും കുമ്പസരിക്കരുത്’: വിജ്ഞാനകൈരളി എഡിറ്റോറിയല്‍ വിവാദത്തില്‍

ശബരിമല ശാസ്താവിനെ തൊഴാനാഗ്രഹിക്കുന്ന ഭക്തകള്‍ പതിനെട്ടാംപടിയിലേക്ക് ഇരച്ചു കയറണമെന്നും എഡിറ്റോറിയലില്‍ പറയുന്നുണ്ട്.

കേരളാ ഭാഷാ ഇന്‍സ്റ്റിട്യൂട്ട് സംസ്ഥാനത്തെ സ്‌കൂളുകളില്‍ വിതരണം ചെയ്യുന്ന വിജ്ഞാന കൈരളി മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനം വിവാദത്തില്‍. ‘ലജ്ജിക്കണം’ എന്ന തലക്കെട്ടില്‍ ഓഗസ്റ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ കുംബസാരത്തെയും കൂദാശയെയും അവേഹേളിച്ചെന്നാണ് ആരോപണം.
സ്ത്രീ ശരീരം ഭോഗവസ്തുവാണെന്ന് കരുതുന്നില്ലെങ്കില്‍ കുമ്പസാരത്തില്‍ നിന്ന് സ്ത്രീകള്‍ പിന്മാറണമെന്നാണ് വിജ്ഞാന കൈരളി എഡിറ്ററും ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ പ്രൊഫസര്‍ വി. കാര്‍ത്തികേയന്‍ നായര്‍ എഴുതിയ എഡിറ്റോറിയല്‍ ആവശ്യപ്പെടുന്നത്. ‘ഇനി മുതല്‍ ഒരു സ്ത്രീയും കര്‍ത്താവിന്റെ മണവാട്ടിയും ആരുടെ മുമ്പിലും കുമ്പസരിക്കരുത്. മരിക്കാന്‍ ഞങ്ങള്‍ക്കു മനസ്സില്ലെന്നു പാടിയാല്‍ പോരാ. കുമ്പസരിക്കാന്‍ ഞങ്ങള്‍ക്കു മനസ്സില്ലെന്നു സ്ത്രീ സമൂഹം അലറിവിളിക്കണം’. ഒക്ടോബര്‍ ലക്കത്തിലും മതവിശ്വാസത്തിനെതിരായ പരാമര്‍ശങ്ങളുണ്ടെന്നും ആരോപണമുണ്ട്. ശബരിമല ശാസ്താവിനെ തൊഴാനാഗ്രഹിക്കുന്ന ഭക്തകള്‍ പതിനെട്ടാംപടിയിലേക്ക് ഇരച്ചു കയറണമെന്നും എഡിറ്റോറിയലില്‍ പറയുന്നുണ്ട്.

ലേഖനം പരിപാവനമായ കൂദാശയായി സര്‍ക്കാര്‍ അവഹേളിച്ചുവെന്ന് ആരോപിച്ച് സഭാ നേതാക്കളാണ് ആദ്യം രംഗത്തെത്തിയത്. ഇതിന് പിറകെ സര്‍ക്കാര്‍ മാസികയില്‍ മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ ലേഖനം പ്രസിദ്ധീകരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്രതിക്ഷ നേതാവും രംഗത്തെത്തി.

ഓഗസ്റ്റ്, ഒക്ടോബര്‍ ലക്കങ്ങളിലെ എഡിറ്റോറിയലുകളിലെ കുമ്പസാരത്തെ അവഹേളിക്കുന്ന പരാമര്‍ശം കുട്ടികളില്‍ തെറ്റിദ്ധാരണയും മതസ്പര്‍ദ്ധയും സൃഷ്ടിക്കും. ഒരു സര്‍ക്കാര്‍ സ്ഥാപനത്തിന്റെ പ്രസിദ്ധീകരണത്തില്‍ ഒരു മതാനുഷ്ഠാനത്തെയും അവഹേളിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നും ചെന്നിത്തല ആരോപിക്കുന്നു. സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള സ്ഥാപനത്തിന്റെ പ്രസിദ്ധീകരണത്തില്‍ മതാനുഷ്ഠാനങ്ങളെ അവഹേളിക്കുന്ന എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചതിനെക്കുറിച്ച് അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

എന്നാല്‍, സത്യസന്ധമായ കാര്യങ്ങളാണ് ലേഖനത്തില്‍ പറയുന്നതെന്നും ശബരിമല വിഷയം ചര്‍ച്ച ചെയ്യുന്ന സമയമായതു കൊണ്ടാണ് വിവാദമാക്കുന്നതെന്നുമാണു ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രതികരണം. ഓഗസറ്റില്‍ പ്രസിദ്ധീകരിച്ച എഡിറ്റോറിയല്‍ ഇപ്പോള്‍ വിവാദമാക്കുന്നത് ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിലെന്ന് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് വിശദീകരിച്ചു.

ശബരിമലയിലേക്കുള്ള വഴിയില്‍ വെള്ളം തേടി പലായനം ചെയ്യേണ്ടി വരുന്ന കുറച്ച് മനുഷ്യര്‍ ജീവിക്കുന്നുണ്ട്‌: മലംപണ്ടാരങ്ങള്‍

രാഹുല്‍ ഈശ്വര്‍ തന്ത്രി കുടുംബാംഗമല്ല, രാഹുലിന് ശബരിമലയില്‍ യാതൊരു അവകാശവുമില്ല: തന്ത്രി കുടുംബം പറയുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍