ബിനോയ്ക്ക് താനുമായുണ്ടായിരുന്ന ബന്ധത്തിന് തെളിവുകളുണ്ടെന്നും പരാതിക്കാരി പ്രതികരിച്ചു.
ബിനോയ് കോടിയേരിക്ക് എതിരെ ഉന്നയിച്ച പരാതിയിൽ ഉറച്ച് നിൽക്കുന്നതായി പരാതിക്കാരി. ആരോപണം സംബന്ധിച്ച് എത് അന്വേഷണവും, പരിശോധനയും നേരിടാൻ തയ്യാറാണ്. ബിനോയ്ക്ക് താനുമായുണ്ടായിരുന്ന ബന്ധത്തിന് തെളിവുകളുണ്ടെന്നും പരാതിക്കാരി പ്രതികരിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ബീഹാർ സ്വദേശിനിയും മുംബൈ നിവാസിയുമായ യുവതിയുടെ പ്രതികരണം.
അതേസമയം, ബിനോയ് തനിക്കെതിരെ നൽകിയ പരാതിയെ നിയമ പരമായി തന്നെ നേരിടുമെന്നും യുവതി പറയുന്നു. തനിക്കെതിരായ ആരോപണം പണം തട്ടാനാണെന്നും യുവതി അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് സമീപിച്ചിരുന്നെന്നും ചൂണ്ടിക്കാട്ടി ബിനോയ് നേരത്തെ പോലീസില്‍ പരാതി നൽകിയിരുന്നു. ഈ കേസ് നേരിടുമെന്നാണ് യുവതി പ്രതികരിച്ചത്. ലൈംഗിക ആരോപണം ഉന്നയിച്ച യുവതിക്കെതിരെ ബിനോയ് കോടിയേരി മേയ് മാസം പരാതി നൽകിയിരുന്നു. കണ്ണൂർ റേഞ്ച് ഐ.ജിക്ക് ലഭിച്ച പരാതി എസ്പിക്ക് കൈമാറി. യുവതിയുടെ ഭീഷണിക്കത്തും തെളിവായി ബിനോയ് കോടിയേരി പോലീസിന് കൈമാറിയിരുന്നു. ഇതിൽ കേസെടുക്കാനാണ് ഇപ്പോഴത്തെ നീക്കം.
ദുബായില്‍ ഡാന്‍സ് ബാര്‍ ജീവനക്കാരിയായിരുന്ന ബിഹാര്‍ സ്വദേശിയാണ് ബിനോയ് കോടിയേരിക്കെതിരെ പരാതി നല്‍കിയത്. വിവാഹവാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്നും എട്ടുവയസുള്ള കുട്ടിയുണ്ടെന്നും പരാതിയില്‍ പറയുന്നു. ബലാല്‍സംഗം, വഞ്ചന, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഓഷിവാര പൊലീസ് എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തത്. പരാതിക്കാരിയെ പരിചയമുണ്ടെന്നും എന്നാല്‍ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നുമായിരുന്നു ബിനോയിയുടെ പ്രതികരണം.
സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്ന സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കള്‍