UPDATES

‘ശബരിമല ക്ഷേത്രമെന്നോ അയ്യപ്പ സ്വാമിയെന്നോ പറഞ്ഞിട്ടില്ല’; കളക്ടറുടെ നോട്ടീസിന് സുരേഷ് ഗോപിയുടെ മറുപടി

നിയമ വിദഗ്ധരുടെ സഹായത്തോടെ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം നൽകണമെന്നും, പ്രസംഗത്തിന്റെ സിഡി പരിശോധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് ആവർത്തിച്ച് തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. ജില്ലാ കളക്ടർക്ക് നൽകിയ വിശദീകരണത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മത സ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പ്രചാരണം നടത്തരുത് എന്നാണ്. അത്തരത്തില്‍ ഒരു നടപടിയും തന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. ദൈവത്തിന്റെ പേരോ മത ചിഹ്നമോ ഉപയോഗിച്ച് പ്രചാരണം നടത്തിയിട്ടില്ല. ശബരിമല ക്ഷേത്രമെന്നോ അയ്യപ്പ സ്വാമിയെന്നോ താൻ പ്രസംഗത്തിൽ പറഞ്ഞിട്ടില്ലെന്നും സുരേഷ് ഗോപി മറുപടിയില്‍ വ്യക്തമാക്കുന്നു.

അതേസമയം, നിയമ വിദഗ്ധരുടെ സഹായത്തോടെ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം നൽകണമെന്നും, പ്രസംഗത്തിന്റെ സിഡി പരിശോധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ജാതിയുടേയും മതത്തിന്റേയും പേരില്‍ വോട്ടു ചോദിക്കുന്നത് ചട്ട ലംഘനമാണെന്നും ഇത് ലംഘിച്ചുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു തൃശുർ കളക്ടർ നോട്ടീസില്‍ ആരോപിച്ചിരുന്നുത്.

മുന്ന് ദിവസങ്ങൾക്ക് മുൻപായിരുന്നു തൃശൂര്‍ നഗരത്തിൽ നടന്ന റോഡ് ഷോക്ക് ശേഷം തേക്കിന്‍കാട് മൈതാനിയില്‍ നടന്ന പൊതുയോഗത്തിലായിരുന്നു സുരേഷ് ഗോപിയുടെ വിവാദ പരാമർശം. ‘ശബരിമലയുടെ പശ്ചാത്തലത്തിലാണ്, ഞാന്‍ ഈ വോട്ടിന് വേണ്ടി അപേക്ഷിച്ചുകൊണ്ടിരിക്കുന്നത്. എന്റെ അയ്യന്‍, എന്റെ അയ്യന്‍, നമ്മുടെ അയ്യന്‍, ആ അയ്യന്‍ എന്റെ വികാരമാണെങ്കില്‍, ഈ കിരാത സര്‍ക്കാരിനുള്ള മറുപടി ഈ തിരഞ്ഞെടുപ്പിലൂടെ ലഭിക്കും. കേരളത്തിലല്ല ഭാരതത്തില്‍ മുഴുവന്‍. മുട്ടുമടങ്ങി വീഴാന്‍ നിങ്ങളുടെ മുട്ടുകാലുണ്ടാവില്ല. അത്തരത്തില്‍ ചര്‍ച്ചയാകും എന്നായിരുന്നു പരാമര്‍ശങ്ങൾ.

അതേസമയം, സുരേഷ് ഗോപിയോട് വിശദീകരണം തേടിയ തൃശൂര്‍ ജില്ലാ കളക്ടര്‍ ടി വി അനുപമയുടെ നടപടിക്കെതിരെ വിമർശനവുമായി ബിജെപി നേതാക്കൾ രംഗത്തെത്തിയിരുന്നു. കളക്ടര്‍ ടി വി അനുപമയുടെ നടപടി വിവരക്കേടെന്നാണ് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ ആരോപിച്ചു.

കമ്മീഷൻ എതിർത്താലും ശബരിമല വിഷയം ഉയർത്തിക്കാട്ടുമെന്ന് വ്യക്തമാക്കിയ ഗോപാലകൃഷ്ണൻ . അയ്യപ്പന്‍റെ പേര് പറയാതെ, ചിത്രം കാണിക്കാതെ, മതപരമായ ഒരു ആവശ്യവും ഉന്നയിക്കാതെയായിരുന്നു സുരേഷ് ഗോപിയുടെ പ്രസംഗം. എന്നിട്ടും വിശദീകരണം തേടിയ നടപടിയെ ശക്തമായ ഭാഷയിൽ അപലപിക്കുന്നു. ടി വി അനുപമയുടെ നടപടി സർക്കാരിന്റെ ദാസ്യപ്പണിയോ പ്രശസ്തി നേടാനുള്ള വെമ്പലോ ആണെന്ന് ആരോപിച്ച അദ്ദേഹം ശബരിമലയിലെ വിഷയത്തിൽ സർക്കാരിന്റെ നിലപാട് ഇനിയും ചർച്ചയാക്കി വോട്ട് ചോദിക്കുമെന്നും വ്യക്തമാക്കിയിരുന്നു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍