ബുധനാഴ്ച രാത്രി 9 മണിയോടെയാണ് ബിജെപി ദേശീയ അധ്യക്ഷൻ ചികിൽസ തേടിയതെന്നാണ് വിവരം.
ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്ക് പന്നിപ്പനി. രോഗബാധയെ തുടർന്ന് ഡൽഹി എയിംസില്‍ ചികിൽസയിലാണ് അദ്ദേഹമെന്ന് ദേശീയ വാർത്താ ഏജൻസിയായ എഎന്‍ ഐ റിപ്പോർട്ട് പറയുന്നു. തനിക്ക് പന്നിപ്പനി ബാധയുണ്ടെന്ന് അമിത് ഷായും സ്ഥിരീകരിക്കുന്നുണ്ട്. ട്വിറ്റർ അക്കൗണ്ടിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്.
തനിക്ക് പന്നിപ്പന് സ്ഥിരീകരിച്ചിരിക്കുന്നു. ചികിൽസ തുടരുകയാണ്. ദൈവാനുഗ്രഹത്താലും നിങ്ങളുടെ പ്രാർത്ഥനകൊണ്ടും വേഗത്തിൽ രോഗമുക്തി നേടാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഹിന്ദിയിലായിരുന്നു കുറിപ്പ്.
मुझे स्वाइन फ्लू हुआ है, जिसका उपचार चल रहा है। ईश्वर की कृपा, आप सभी के प्रेम और शुभकामनाओं से शीघ्र ही स्वस्थ हो जाऊंगा।
— Amit Shah (@AmitShah) January 16, 2019
ബുധനാഴ്ച രാത്രി 9 മണിയോടെയാണ് ബിജെപി ദേശീയ അധ്യക്ഷൻ ചികിൽസ തേടിയതെന്നാണ് വിവരം. ചൂണ്ടിക്കാട്ടുന്നു. ആശുപത്രിയിലെ പഴയ പ്രൈവറ്റ് വാര്‍ഡിലാണ് അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തിരിക്കുന്നതെന്നും എഎന്‍ ഐ റിപ്പോർട്ട് പറയുന്നു. വാർത്ത സ്ഥരിരീകരിച്ച്കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗും രംഗത്തെത്തി. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണവും.
‘അമിത് ഷാ ജിപന്നിപ്പനി ബാധയെ തുടർന്ന് എയിംസിൽ ചികിത്സയിലാണ്. അദ്ദേഹത്തോട് ആരോഗ്യനിലയെ കുറിച്ച് ചോദിച്ചറിഞ്ഞു. അതിവേഗം സുഖംപ്രാപിക്കാനായി പ്രാർത്ഥിക്കുന്നു’ – രാജ്നാഥ് സിംഗ് കുറിച്ചു.
Spoke to @AmitShah ji who is undergoing treatment for Swine Flu at AIIMS and inquired about his health. I pray for his speedy recovery.
— Rajnath Singh (@rajnathsingh) January 16, 2019