ലാൻസ് നായിക് സന്ദീപ് ഥാപയാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം
അതിർത്തിയിൽ പാകിസ്ഥാന്റെ ഭാഗത്തുനിന്നും തുടര്‍ച്ചയായി വെടിനിർത്തൽ കരാർ ലംഘനത്തിനിടെ ഒരു ഇന്ത്യൻ സൈനികൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കാശ്മീരിലെ രജ്ജൗരിയിൽ നൗഷേര സെക്ടറിലുണ്ടായ വെടിവയ്പ്പിലാണ് സൈനികന്‍ കൊല്ലപ്പെട്ടതെന്ന് വാര്‍ത്താ ഏജൻസിയായ എഎൻഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ലാൻസ് നായിക് സന്ദീപ് ഥാപയാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. ഇന്നു രാവിലെ 6.30 ഓടെയായിരുന്നു നൗഷേര സെക്ടറിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യം പ്രകോപനം ഉയർത്തിയത്. ഇന്ത്യൻ സേന തിരിച്ചടിക്കുകയും ചെയ്തും. മേഖലയിൽ ഇപ്പോഴും വെടിവയ്പ്പ് തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.
Indian Army: Lance Naik Sandeep Thapa has lost his life in ceasefire violation by Pakistan in Nowshera Sector, Rajouri; firing underway. #JammuAndKashmir pic.twitter.com/guCG4i1hgj
— ANI (@ANI) August 17, 2019
73ാം സ്വാതന്ത്ര ദിനത്തോട് അനുബന്ധിച്ച് ഉറി രജ്ജൗരി മേഖലയിൽ ഇന്നലെ ഉണ്ടായ പ്രകോപനങ്ങള്‍ക്ക് പിന്നാലെ അതിർത്തിയിൽ വ്യാപകമായി വെടിവയ്പ്പുണ്ടായിരുന്നു. ഇതിനിടെ ഇന്ത്യൻ സൈന്യം നടത്തിയ തിരിച്ചടിയൽ മൂന്ന് പാകിസ്ഥാന്‍ സൈനികരും കഴിഞ്ഞദിവസം കൊല്ലപ്പെട്ടിരുന്നു, കൃഷ്ണഗാട്ടി സെക്ടറില്‍ വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് വെടിവയ്പ്പുണ്ടായത്. പാക് സൈനിക ഉദ്യോഗസ്ഥരായ നായിക് തൻവീർ, ശിപായ് റംസാൻ, ലാൻസ് നായിക് തൈമൂർ എന്നിവരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്.
അതേസമയം, അന്നേദിവസം . അഞ്ച് ഇന്ത്യന്‍ സൈനികരെ വധിച്ചെന്ന പാകിസ്ഥാന്റെ അവകാശവാദം വാദം ഇന്ത്യ തള്ളിയിരുന്നു. അഞ്ച് ഇന്ത്യന്‍ സൈനികരെ വധിക്കുകയും നിരവധി സൈനികര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തെന്നുമായിരുന്നു പാക് വാദം. പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതോടെ ശക്തമായ വെടിവെയ്പ്പുണ്ടാവുകയായിരുന്നു. തുടര്‍ന്നാണ് ഇന്ത്യന്‍ സേന മൂന്ന് പാകിസ്ഥാന്‍ സൈനികരെ വധിച്ചത്.