UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പിണറായി അദ്വാനിയെ കണ്ടു

വിഐപി ലോഞ്ചില്‍ അദ്വാനിയുണ്ട് എന്നറിഞ്ഞപ്പോള്‍ മുഖ്യമന്ത്രി അദ്ദേഹത്തെ ചെന്ന് കണ്ടു.

മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ചാണ് കൂടിക്കാഴ്ച നടത്തിയത്. മകള്‍ പ്രതിഭയും കുടുംബാംഗങ്ങളുമടക്കം ആറ് പേരാണ് അദ്വാനിക്കൊപ്പമുണ്ടായിരുന്നത്. ഇന്നലെ വൈകീട്ട് 5.40ന് ഇന്‍ഡിഗോ വിമാനത്തിലെത്തിയ അദ്വാനിക്ക് വിമാനത്താവളത്തില്‍ സ്വീകരണം നല്‍കിയിരുന്നു. ഇതേസമയം കണ്ണൂരില്‍ നിന്ന് മറ്റൊരു ഇന്‍ഡിഗോ വിമാനത്തില്‍ മുഖ്യമന്ത്രിയെത്തി. വിഐപി ലോഞ്ചില്‍ അദ്വാനിയുണ്ട് എന്നറിഞ്ഞപ്പോള്‍ മുഖ്യമന്ത്രി അദ്ദേഹത്തെ ചെന്ന് കണ്ടു. അഞ്ച് മിനുട്ട് സംസാരിച്ച ശേഷം മുഖ്യമന്ത്രി എറണാകുളം ഗസ്റ്റ് ഹൗസിലേയ്ക്ക് പോയി. സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ളയടക്കമുള്ള ബിജെപി നേതാക്കള്‍ കൂടെയുണ്ടായിരുന്നു.

വിശ്രമത്തിനായി ആലപ്പുഴയിലേയ്ക്ക് പോകാനാണ് മുന്‍ ഉപപ്രധാനമന്ത്രിയായ അദ്വാനി കൊച്ചിയിലെത്തിയത്. മാരാരിക്കുളത്തെ മാരാരി ബീച്ച് റിസോര്‍ട്ടിലാണ് അദ്വാനിയുടെ താമസം. ഇസഡ് കാറ്റഗറി സുരക്ഷയുള്ള അദ്വാനിക്കായി കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. റിസോര്‍ട്ടിലേയ്ക്കുള്ള യാത്രയ്ക്കിടെ ചേര്‍ത്തല പൊലീസ് സ്റ്റേഷനില്‍ അദ്വാനി അല്‍പ്പസമയം വിശ്രമിച്ചു. 2017ലും വിശ്രമത്തിനായി അദ്വാനി കേരളത്തിലെത്തിയിരുന്നു. അന്ന് കുമരകത്താണ് താമസിച്ചത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍