UPDATES

ട്രെന്‍ഡിങ്ങ്

പാസ്‌പോര്‍ട്ടില്‍ ബിഹാര്‍ യുവതിയുടെ ഭര്‍ത്താവ് ബിനോയ് വിനോദിനി ബാലകൃഷ്ണന്‍

2004ലെ പാസ്‌പോര്‍ട്ട് 2014ല്‍ പുതുക്കിയപ്പോളാണ് ഭര്‍ത്താവിന്റെ പേരായി ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്ന് ചേര്‍ത്തിരിക്കുന്നത്.

സിപിഎൺ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയ്‌ക്കെതിരായ ലൈംഗിക പീഡന കേസിലെ പരാതിക്കാരിയുടെ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേരായി കൊടുത്തിരിക്കുന്നത് ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്നാണ്. 2004ലെ പാസ്‌പോര്‍ട്ട് 2014ല്‍ പുതുക്കിയപ്പോളാണ് ഭര്‍ത്താവിന്റെ പേരായി ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്ന് ചേര്‍ത്തിരിക്കുന്നത്. തന്റെ പേരിനൊപ്പവും യുവതി ബിനോയ് എന്ന് ചേര്‍ത്തിട്ടുണ്ട്. മനോരമ ന്യൂസ് ആണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.

വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നും ഈ ബന്ധത്തില്‍ എട്ട് വയസുള്ള മകനുണ്ട് എന്നുമാണ് യുവതി പറഞ്ഞിരുന്നത്. മുംബയ് ഓഷിവാര പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയ്‌ക്കൊപ്പം പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പുകള്‍ യുവതി നല്‍കിയിട്ടുണ്ട്. അതേസമയം വിവാഹം കഴിച്ചിട്ടില്ലെങ്കില്‍ പിന്നെ എങ്ങനെ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേരായി ബിനോയിയുടെ പേര് വരും എന്ന സംശയം നിലനില്‍ക്കുന്നു. വിവാഹ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള രേഖകള്‍ ഹാജരാക്കിയാലെ ഭര്‍ത്താവിന്റെ പേര് ചേര്‍ക്കാനാകൂ. അല്ലെങ്കില്‍ കൃത്രിമം കാണിച്ചതായിരിക്കണം. എന്നാല്‍ ഇത്തരം പരാതികള്‍ യുവതിക്കെതിരെ ഇല്ല. പാസ്‌പോര്‍ട്ട് നമ്പറില്‍ കൃത്രിമമില്ല എന്ന് മുംബയ് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

കുട്ടിയെ വളര്‍ത്താനും ജീവിതച്ചെലവിനുമായി അഞ്ച് കോടി രൂപ ജീവനാംശം ആവശ്യപ്പെട്ട് യുവതി 2018 ഡിസംബറില്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ബിനോയിയും അമ്മ വിനോദിനിയും യുവതിയുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ജീവനാംശം നല്‍കണമെന്ന യുവതിയുടെ ആവശ്യം ബിനോയ് തള്ളിയതോടെ ചര്‍ച്ചകള്‍ പരാജയപ്പെട്ടു. വിനോദിനിയും ബിനോയിയും 2018 ഡിസംബര്‍ 31ന് മുംബൈയിലെത്തി യുവതിയെ കണ്ട് സംസാരിച്ചതായാണ് റിപ്പോര്‍ട്ട്. 2019 എപ്രില്‍ 28നാണ് ബിനോയ് യുവതിയെ അവസാനമായി മുംബൈയില്‍ വച്ച് കണ്ടത് എന്നും പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍