കേസിൽ പിടിയിലായവരുടെ എണ്ണവും 9 ആയി.
തലശ്ശേരി നഗരസഭ കൗൺസിലറും സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ആയിരുന്ന സിഒടി നസീര്‍ വധശ്രമക്കേസില്‍ രണ്ടുപേര്‍ കൂടി കീഴടങ്ങി. കേസിൽ മുഖ്യ പങ്കുള്ളവരെന്ന് കണക്കാക്കുന്ന കൊളശേരി സ്വദേശികളായ ജിതേഷ്, വിപിന്‍ എന്നിവരാണ് തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് മുന്‍പാകെ കീഴടങ്ങിയത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 9 ആയി.
അതേസമയം, ജിതേഷ്, വിപിന്‍ എന്നിവരുടെ മുൻകൂർ ജ്യാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് കീഴടങ്ങൽ. സ്കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്ന നസീറിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെട്ടിപ്പരിക്കേൽപിക്കുകയായിരുന്നു. മെയ് 18 ന് രാത്രി 8 മണിയോടെ തലശ്ശേരി കയ്യത്ത് റോഡിൽ വച്ചാണ് സി ഒ ടി നസീർ ആക്രമിക്കപ്പെട്ടത്.
സോളാർ വിഷയത്തിൽ ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ കേസിൽ പ്രതിയായിരുന്നു. എന്നാൽ കേസില്‍ സഹായിച്ചില്ലെന്ന് ആരോപിച്ച് 2015ൽ നസീർ പാർട്ടിയുമായി അകന്നത്. ഇതിന് പിന്നാലെ കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പിൽ സിപിഎം വിമതനായി വടകരയില്‍ മൽസരിക്കുയും ചെയ്തിരുന്നു സിഒടി നസീർ.