ബിജെപി പ്രവർത്തകരാണ് മർദിച്ചതെന്ന് പ്രിയനന്ദനന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ശബരിമല വിഷയത്തിലെ ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദം കെട്ടടങ്ങിതിന് പിറകെ സംവിധായകന്‍ പ്രിയനന്ദനന് നേരെ ആക്രമണം. തൃശൂർ വല്ലച്ചിറയിലെ വീടിനു സമീപം വച്ച് പ്രിയനന്ദനനെ ചാണകവെള്ളം തളിച്ചു മർദിച്ചെന്നാണ് ആരോപണം. ബിജെപി പ്രവർത്തകരാണ് മർദ്ദിച്ചതെന്ന് പ്രിയനന്ദനന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
രാവിലെ 9 മണിയോടെയായിരുന്നു ആക്രമണം നടന്നത്. പ്രദേശത്തുണ്ടായിരുന്നവർ തന്നെയാണ് ആക്രമണത്തിന് പിന്നിൽ. ഇവരെ കണ്ടാൽ തിരിച്ചറിയാനാവും. അയ്യപ്പസ്വാമിയെ അപമാനിക്കുമോ എന്നു ചോദിച്ചായിരുന്നു മർദനമെന്നും പ്രിയനന്ദൻ പറയന്നു. സംഭവത്തിൽ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് പ്രിയനന്ദൻ ഫേസ്ബുക്കിൽ ഇട്ട വിവാദ പോസ്റ്റിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രവർത്തകർ അദ്ദേഹത്തിന്റെ വീട്ടിലേക്ക് മാർച്ച് നടത്തിയിരുന്നു. പോസ്റ്റിനെതിരെ വലിയ വിമർശനവും സൈബർ ആക്രമണവും ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് അദ്ദേഹം പോസ്റ്റ് പിന്‍വലിച്ചിരുന്നു. പിന്നീട് തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് അറിയിച്ച് പുതിയ പോസ്റ്റ് ഇടുകയും ചെയ്തു. ഇതിന് പിറകെയാണ് ആക്രമണം.