UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉത്തരക്കടലാസ് തിരുത്തൽ: നീലേശ്വരം സ്കൂളിൽ നടന്നത് വ്യാപക ക്രമക്കേടെന്ന് വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടറുടെ റിപ്പോർട്ട്

റിസൽട്ട് തടഞ്ഞുവയ്ക്കപ്പെട്ട കുട്ടികൾ വീണ്ടും പരീക്ഷ എഴുതണമെന്ന വിദ്യാഭ്യാസവകുപ്പിന്റെ നിര്‍ദേശം വിദ്യാര്‍ത്ഥികള്‍ അംഗീകരിച്ചു.

കോഴിക്കോട് മുക്കം നീലേശ്വരം സ്കൂളില്‍ വിദ്യാര്‍ത്ഥികളുടെ ഉത്തരപേപ്പര്‍ തിരുത്തിയ സംഭവത്തില്‍ വ്യാപക ക്രമക്കേടെന്ന് റിപ്പോർട്ട്. സംഭവത്തിൽ കൂടുതൽ അധ്യാപകരുടെ പങ്ക് അന്വേഷിക്കണമെന്നും വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടറുടെ റിപ്പോർട്ട് ആവശ്യപ്പെടുന്നു. ഹയർ സെക്കൻഡറി ജോയിന്‍റ് ഡയറക്ടർ നടത്തിയ തെളിവെടുപ്പിന്റെ റിപ്പോർട്ടാണ് വിദ്യാഭ്യാസ വകുപ്പിന് സമർപ്പിച്ചത്.

അതേസമയം, മുക്കം നീലേശ്വരം സ്കൂളിലെ തിരുത്തിയെന്ന് കണ്ടെത്തിയതിന്റെ പേരിൽ റിസൽട്ട് തടഞ്ഞുവയ്ക്കപ്പെട്ട കുട്ടികൾ വീണ്ടും പരീക്ഷ എഴുതണമെന്ന വിദ്യാഭ്യാസവകുപ്പിന്‍റെ നിര്‍ദേശം വിദ്യാര്‍ത്ഥികള്‍ അംഗീകരിച്ചു. അധ്യാപകൻ പരീക്ഷ എഴുതിയെന്ന് കണ്ടെത്തിയ രണ്ടു കുട്ടികളോടാണ് ഇംഗ്ലീഷ് പരീക്ഷ വീണ്ടും എഴുതാൻ അവശ്യപ്പെട്ടത്.

പരീക്ഷ വീണ്ടും എഴുതണമെന്ന നിർദേശം നേരത്തെ വിദ്യാർത്ഥികളും അധ്യാപകരും തള്ളിയിരുന്നു. ഈ നിലപാട് മാറ്റിയാണ് ഇപ്പോൾ വീണ്ടും പരീക്ഷ എഴുതാൻ വിദ്യാർത്ഥികൾ‌ തയ്യാറാവുന്നത്. വരുന്ന സേ പരീക്ഷയ്ക്ക് ഒപ്പം വീണ്ടും പരീക്ഷ എഴുതാനായിരുന്നു നിർദേശം. ഇത് അംഗീകരിച്ച കുട്ടികൾ വീണ്ടും പരീക്ഷ എഴുതാൻ അപേക്ഷയും നൽകിയിട്ടുണ്ട്.

ഇതിനിടെ, ആൾമാറാട്ട കേസിൽ പ്രതിയായ അധ്യാപകൻ നിഷാദ് വി. മുഹമ്മദ് മുൻകൂർ ജാമ്യം തേടി കോഴിക്കോട് ജില്ലാ കോടതിയെ സമീപിച്ചു. വിദ്യാർത്ഥികൾക്ക് പകരം താൻ പരീക്ഷയെഴുതിയിട്ടില്ലെന്ന വ്യക്തമാക്കുന്നതാണ് അധ്യാപകന്റെ മുൻകൂർ ജാമ്യാപേക്ഷയിലെ നിലപാട്. ഉത്തരക്കടലാസുകളിൽ ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ അത് പരീക്ഷാ ചുമതലയുള്ള പ്രിൻസിപ്പലടക്കമുള്ളവർക്കാണ് ഉത്തരവാദിത്വമെന്നും കോഴിക്കോട് ജില്ലാ സെഷൻസ് കോടതി സമർപ്പിച്ച ഹർജിയിൽ ഇയാൾ ആരോപിക്കുന്നു.

 

Also Read- കോഴിക്കോട്ട് പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ മൂന്നരവയസ്സുകാരനെ പരിക്കേല്‍പ്പിച്ചത് അമ്മയും സുഹൃത്തും ചേര്‍ന്നാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് പൊലീസ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍