UPDATES

ട്രെന്‍ഡിങ്ങ്

സി. ലൂസി അപകീര്‍ത്തിപ്പെടുത്തുന്നു, മാപ്പ് പറഞ്ഞ് കേസ് പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി: ഭീഷണിയുമായി സഭ

നിയമ നടപടികൾ നേരിടേണ്ടിവരുമെന്നും സഭ വ്യക്തമാക്കുന്നു

സിസ്റ്റർ ലൂസി കളപ്പുര നൽകിയ കേസ് സഭയെ അപകീര്‍ത്തിപ്പെടുത്തുമെന്നും പരാതി പിൻവലിക്കണമെന്നും എഫ് സി സി സഭയുടെ കത്ത്. സിസ്റ്റർ മാപ്പ് പറയണം, കേസ് നൽകാൻ ഇടയാക്കിയ സാഹചര്യത്തെ കുറിച്ച് വിശദീകരണം നൽകണമെന്നും ഇല്ലെങ്കിൽ നിയമ നടപടികൾ നേരിടേണ്ടിവരുമെന്നും സഭ വ്യക്തമാക്കുന്നു.

കന്യാസ്ത്രീയെ പീ‍ഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകൾക്ക് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എഫ് സിസി സഭയും സിസ്റ്റർ ലൂസിയും തമ്മിൽ അഭിപ്രായ വ്യത്യാസം രൂക്ഷമായത്. വിവാദങ്ങൾക്കൊടുവിൽ സിസ്റ്റര്‍ ലൂസി മഠം വിട്ട് പോകണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ 18ാം തിയ്യതി ലൂസി കളപ്പുരയെ മഠത്തിൽ പൂട്ടിയിട്ടെന്നും ആരോപണം ഉയർന്നിരുന്നു. ഈ സംഭവത്തിലും പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

ഇതിന് പിന്നാലെ ലൂസി കളപ്പുരക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അപവാദപ്രചരണം നടത്തിയ സംഭവത്തില്‍ ആറുപേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ജില്ലാ പോലീസ് മേധാവിക്ക് സിസ്റ്റര്‍ ലൂസി നല്‍കിയ പരാതിക്കു പിന്നാലെയാണ് വെള്ളമുണ്ട പോലീസ് കേസെടുത്തത്. മാനന്തവാടി രൂപതാ പി ആര്‍ ഒ ഫാദര്‍ നോബിള്‍ പാറയ്ക്കല്‍, മഠത്തിലെ കന്യാസ്ത്രീകള്‍ എന്നിവരുള്‍പ്പെടെ ആറുപേര്‍ക്കെതിരെയാണ് കേസ്. സിസി ടിവി ദൃശ്യങ്ങള്‍ കൈമാറിയതിനാണ് മഠത്തിലെ കന്യാസ്ത്രീകള്‍ക്കെതിരായ നടപടി. ഫാദര്‍ നോബിള്‍ പാറയ്ക്കലാണ് വീഡിയോ യുട്യൂബില്‍ അപ്‌ലോഡ് ചെയ്തത്.

സ്ത്രീത്വത്തെ അപമാനിച്ചു, അപവാദ പ്രചരണം നടത്തി എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സിസ്റ്ററെ കാണാന്‍ മഠത്തിലെത്തിയ മാധ്യമപ്രവര്‍ത്തകരുടെ സിസിടിവി ദൃശ്യങ്ങളുപയോഗിച്ചാണ് സാമൂഹികമാധ്യമങ്ങളില്‍ അപവാദപ്രചരണം നടന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ നിയമ നടപടി സ്വീകരിക്കുമെന്ന ഭീഷണിയുമായി സഭ രംഗത്തെത്തിയിരിക്കുന്നത്.

Also Read: ‘മഠത്തിനുള്ളിലെ അതിഥി മുറികളിൽ നിന്ന് കന്യാ…സ്ത്രീകളോടൊപ്പം എത്ര പുരോഹിതരെ നാട്ടുകാർ പൊക്കിയെടുത്തിട്ടുണ്ട്’, പുരോഹിതർക്കെതിരെ സിസ്റ്റർ ലൂസി കളപ്പുര

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍