UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാസ ശമ്പളം നല്‍കാന്‍ തയ്യാറല്ലാത്തവര്‍ എഴുതി നല്‍കണം: തോമസ് ഐസക്

സര്‍ക്കാര്‍ ജീവനക്കാരില്‍ പലരും പ്രളയദുരന്ത ബാധിതരാണ്. ഇത്തരക്കാരില്‍ നിന്നും കൂടുതല്‍ പണം ഈടാക്കരുതെന്നും പ്രതിപക്ഷ സംഘടനാനേതാക്കള്‍ ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടി.

ദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസത്തെ ശമ്പളം നല്‍കാന്‍ സാധിക്കാത്ത ജീവനക്കാര്‍ അക്കാര്യം എഴുതി നല്‍കണമെന്നും അല്ലാത്തവരില്‍നിന്നും ഒരുമാസത്തെ ശമ്പളം പിടിക്കുമെന്നും ധനമന്ത്രി തോമസ് ഐസക്. സര്‍വീസ് സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലായിരുന്നു മന്ത്രിയുടെ പ്രതികരണം. ഉദ്യോഗസ്ഥരടെ സമ്മതപ്രകാരം അവര്‍ നല്‍കുന്ന തുക ഏറ്റടുക്കണണെന്ന നിലപാടാണ് യുഡിഎഫ് സംഘടനകളുടേത്. ഒരു മാസത്തെ ശമ്പളം നല്‍കുന്നില്ലെങ്കില്‍ വേണ്ടെന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാനാവില്ലെന്നു ഫെറ്റോ സംഘടനകളും വ്യക്തമാക്കി. എന്നാല്‍ വിഷത്തില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും ശ്രദ്ധയില്‍പെടുത്താമെന്നും, തനിച്ച് തീരുമാനം എടുക്കാനാവില്ലെന്നുമായിരുന്നു ധന മന്ത്രിയുടെ നിലപാട്.

സര്‍ക്കാര്‍ ജീവനക്കാരില്‍ പലരും പ്രളയദുരന്ത ബാധിതരാണ്. ഇത്തരക്കാരില്‍ നിന്നും കൂടുതല്‍ പണം ഈടാക്കരുതെന്നും പ്രതിപക്ഷ സംഘടനാനേതാക്കള്‍ ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടി. എന്നാല്‍ ഒരുമാസത്തില്‍ കൂടുതല്‍ ശമ്പളം നല്‍കാന്‍ ആര്‍ക്കെങ്കിലും താല്‍പര്യമുണ്ടെങ്കില്‍ അതിനുള്ള അവസരവും നല്‍കണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു. ശമ്പളം ഗഡുക്കളായി പിരിക്കാനിരിക്കെ ഇക്കാര്യത്തില്‍ ജനാധിപത്യപരമായ നിലപാട് സര്‍ക്കാര്‍ കൈക്കൊള്ളണമെന്നും അവര്‍ ആവശ്യപ്പെട്ടു.

അതേസമയം പിഎഫ് വായ്പയെടുത്തും ദുരിതാശ്വാസത്തിനു നല്‍കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അവസരമൊരുക്കുമെന്ന് മന്ത്രി അറിയിച്ചു. സംഭാവനകള്‍ക്ക് ആദായനികുതി ഇളവുണ്ടാകും. മുമ്പ് ദുരിതാശ്വാസനിധിയിലേക്കു സംഭാവന നല്‍കിയിട്ടുണ്ടെങ്കില്‍ ആ തുക പിടിക്കുന്ന ശമ്പളത്തില്‍നിന്നു കുറയ്ക്കാന്‍ അവസരമുണ്ടാകും. ഇക്കാര്യങ്ങളില്‍ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരിഗണിച്ച് വരും ദിവസങ്ങളില്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍