കോൺഗ്രസ് ക്രിമിനൽ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന ധാരാളം യുവാക്കൾ കല്ലിയോട്ടുണ്ടെന്നും എംഎൽഎ
ക്രിമിനൽ മനോഭാവമുള്ള കോൺഗ്രസുകാർ താമസിക്കുന്ന പ്രദേശമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട കല്ല്യോടെന്ന് മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ. കോൺഗ്രസ് ക്രിമിനൽ പ്രവർത്തനങ്ങൾക്കുപയോഗിക്കുന്ന ആളായിരുന്നു ശരത്ത് ലാലെന്നും കുഞ്ഞിരാമൻ ആരോപിച്ചു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു മുൻ എംഎൽഎയുടെ പ്രതികരണം.
കൊല്ലപ്പെട്ട ശരത്ത് ലാൽ നാലോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. പീതാംബരന് എതിരെ നടന്ന ആക്രമണത്തിലും ഇയാൾ പ്രതിയാണെന്നും സിപിഎമ്മിന്റെ പ്രചരണ ബോഡുകൾ പരസ്യമായി നശിപ്പിച്ച ആളാണ് ശരത്തെന്നും കുഞ്ഞിരാമൻ ആരോപിക്കുന്നു. കൊലപാതകത്തിൽ സിപിഎമ്മിന് അറിവോ പങ്കോ ഇല്ലെന്ന ആവർത്തിച്ച അദ്ദേഹം കോൺഗ്രസ് ക്രിമിനൽ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന ധാരാളം യുവാക്കൾ കല്ലിയോട്ടുണ്ടെന്നും ഇവരെ ഉപയോഗിച്ച് ആക്രമണങ്ങൾ നടത്താറുണ്ടെന്നും കുഞ്ഞിരാമൻ ആരോപിച്ചു.