UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്ലസ്ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി; സഹപാഠിയും സഹോദരനും അറസ്റ്റിൽ

അഫ്സറുമായുള്ള ബന്ധം പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തിയായിരന്നു സഹോദരൻ ഇജാസ് പെൺകുട്ടിടെ പീഡിപ്പിക്കുന്നത്.

പ്ലസ്ടു വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ സഹപാഠിയും സഹോദരനും അറസ്റ്റിൽ. കൊല്ലം അഞ്ചലിലെ സ്വകാര്യ സ്‌കൂളിൽ പഠിക്കുന്ന പാലോട് സ്വദേശിനിയായ പതിനേഴുകാരിയാണ് പീഡനത്തിനിരയായത്. പീഡന വിവരം മറച്ചുവെക്കാന്‍ പെൺകുട്ടിയുടെ കൈയ്യിൽ നിന്നും വൻതുകയും യുവാക്കൾ തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തില്‍ ഉൾപ്പെടെയാണ് നടപടി. അഗസ്ത്യകോട് സ്വദേശി അഫ്സർ, സഹോദരൻ ഇജാസ് എന്നിവരാണ് പിടിയിലായത്. ഇവർക്കെതിരെ പോക്സോ പ്രകാരം കേസെടുത്തതായി മീഡിയ വൺ റിപ്പോര്‍ട്ട് പറയുന്നു.

യുവാക്കളുടെ ഭീഷണി മൂലം പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെ കുട്ടി നാടുവിടുകയും ചെയ്തു. പെൺകുട്ടിയെ പിന്നീട് ബാംഗ്ലൂരിൽ നിന്നും കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇക്കഴിഞ ഫെബ്രുവരി ആറിനായിരുന്നു ആദ്യ പീഡനം. പിറന്നാളാഘോഷത്തിനായി വീട്ടിലെത്തിയപ്പോഴായിരുന്നു അഫ്സർ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. ഇതിന് ശേഷം അഫ്സറുമായുള്ള ബന്ധം പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തിയായിരന്നു സഹോദരൻ ഇജാസ് പെൺകുട്ടിടെ പീഡിപ്പിക്കുന്നത്. കുളത്തൂപ്പുഴയിലെ മുത്തശ്ശിയുടെ വീട്ടിലെത്തിയായിരുന്നു പീഡനം.

എന്നാൽ, ഇതിന് ശേഷം പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പണം തട്ടാനും പ്രതികൾ ശ്രമിച്ചു. ആദ്യ ഘട്ടം ഇരുപത്തി എണ്ണായിരം രൂപ ശകൈക്കലാക്കി. പിന്നാലെ പ്രതികൾ കൂടുതൽ പണം ആവശ്യപ്പെട്ടതോടെ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിക്കുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടി നാടുവിട്ടത്. പോക്സോ പ്രകാരം കേസെടുത്ത പ്രതികളെ ഇരുവരേയും തെളിവെടുപ്പിന് ശേഷം പുനലൂർ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

കല്ലട ബസ്സിൽ പീഡന ശ്രമം, ഡ്രൈവർ പിടിയിൽ; ബസ്സ് പോലീസ് പിടിച്ചെടുത്തു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍