കാറിന് സമീപത്തെത്തിയ അജ്ഞാതൻ വെടിയുതിർക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
ഹരിയാനയിൽ കോൺഗ്രസ് നേതാവിനെ അജ്ഞാതർ വെടിവച്ചു കൊന്നു. ഹരിയാന കോൺഗ്രസ് വക്താവ് വികാസ് ചൗധരിയാണ് ഫരീദാബാദിൽ വച്ച് കൊല്ലപ്പെട്ടത്. കാറിൽ സഞ്ചരിക്കുന്നതിനിടെയായിരുന്നു ഇയാൾ ആക്രമണത്തിന് ഇരയായതെന്നാണ് റിപ്പോർട്ട്.
ഇന്ന് രാവിലെ ജിമ്മിൽ നിന്നും മടങ്ങവെയായിരുന്നു സംഭവം. കാറിന് സമീപത്തെത്തിയ അജ്ഞാതൻ വെടിയുതിർക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഗുരുതരമായി പരിക്കേറ്റ ചൗധരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. അതേസമയം, ചൗധരിയെ ആക്രമിച്ചതാരെന്ന് തിരിച്ചറിഞ്ഞിട്ടില്ലെട്ടില്ലെന്ന് പോലീസ് അറിയിച്ചു.
സംഭവത്തിൽ രൂക്ഷമായ പ്രതികരണമാണ് കോൺഗ്രസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. സംസ്ഥാനത്ത് നിയമ വാഴ്ചയില്ലെന്ന് ഹരിയാന കോണ്‍ഗ്രസ് പ്രസിഡന്റ് അശോക് തൻവർ പ്രതികരിച്ചു. സംസ്ഥാനത്ത് അടുത്തിടെ അക്രമങ്ങൾ വ്യാപിച്ചതിനെ കുറ്റപ്പെടുത്തുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം അപമാനം ശ്രമം തടഞ്ഞതിനെ തുടർന്ന യുവതിക്ക് കുത്തേറ്റ സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു.
ഇലക്ടറല്‍ ബോണ്ടുകള്‍ ലാപ്‌സായി, 20 കോടി രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്