പെയിന്റങ്ങ് ഉള്‍പ്പെടെയുള്ള ജോലികള്‍ പൂര്‍ത്തിയാക്കി ഡിസംബര്‍ 20ന് മുന്‍പ് മുഖ്യമന്ത്രിയെ കൊണ്ടുവന്ന് താക്കോല്‍ദാനം നടത്താനാണ് സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി ശ്രമം.
കൊട്ടക്കമ്പൂരിലെ ഒറ്റമുറി വീട്ടിൽ നിന്നും അഭിമന്യുവിന്റെ കുടുംബം പുതിയ വീട്ടിലേക്ക് മാറുമ്പോൾ സാക്ഷ്യം വഹിക്കാൻ സംസ്ഥാന മുഖ്യമന്ത്രി തന്നെ നേരിട്ടെത്തും. സഹോദരിയുടെ വിവാഹത്തിന് പിറകെയാണ് അഭിമന്യുവിന്റെ മറ്റൊരു വീടെന്ന സ്വപനം യാഥാർഥ്യമാവുന്നത്. അഭിമന്യുവിന്റെ കുടുംബത്തിന് വേണ്ടി സിപിഎം നിര്‍മിക്കുന്ന വീടിന്റെ നിര്‍മാണം അവസാന ഘട്ടത്തിലെത്തി. ഡിസംബര്‍ 20ന് മുന്‍പ് പെയിന്റങ്ങ് ഉള്‍പ്പെടെയുള്ള ജോലികള്‍ പൂര്‍ത്തിയാക്കി മുഖ്യമന്ത്രിയെ കൊണ്ടുവന്ന് താക്കോല്‍ദാനം നടത്താനാണ് സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി ശ്രമം.
ഡിസംബര്‍ അവസാനമോ, ജനുവരി ആദ്യ വാരത്തോടെയോ വീട് അഭിമന്യുവിന്റെ കുടുംബത്തിനായി നല്‍കുമെന്നാണ് വിവരം. 1256 ചതുരശ്രയടിയുള്ള വീടിന്റെ നിര്‍മാണം മൂന്ന് മാസം കൊണ്ടാണ് പൂര്‍ത്തിയാവുന്നത്. 35 ലക്ഷം രൂപ ചിലവിലാണ് കൊട്ടക്കമ്പൂരിന് സമീപം വീടൊരുങ്ങുന്നത്. 10 സെന്റ് സ്ഥലത്ത് മൂന്ന് കിടപ്പു മുറി, ഹാള്‍, അടുക്കള, പൂജാമുറി എന്നിവ ഉള്‍പ്പെടുന്നാണ് അഭിമന്യു ഇല്ലാത്ത കുടുംബത്തിന് ഒരുങ്ങുന്നത്. കൊട്ടാക്കമ്പൂരിനു സമീപം പാര്‍ട്ടി വിലകൊടുത്താണ് വടുവയ്ക്കുാനുള്ള സ്ഥലം വാങ്ങിയത്. സെപ്റ്റംബര്‍ അഞ്ചിന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് വീടിന് തറക്കല്ലിട്ടത്.
ഈ വർഷം രണ്ടിനാണ് അഭിമന്യുവിനെ എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട്-ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ എറണാകുളം മഹാരാജാസ് കോളജിൽ വച്ച് കുത്തിക്കൊന്നതിന്. ഇതിനു പിറകെയാണ് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയുടെ ദരിദ്രമായ ജീവിത സാഹചര്യങ്ങൾ കേരളം തിരിച്ചറിഞ്ഞത്. ഇതോടെ സിപിഎം ജില്ലാകമ്മിറ്റി കുടുംബത്തെ ഏറ്റെടുക്കുകയായിരുന്നു. സിപിഎം ജില്ലാ കമ്മിറ്റി നേരിട്ട് ഇടപെട്ടായിരുന്നു പെങ്ങളുടെ വിവാഹം നടത്തിക്കൊടുത്തതും.
അഭിമന്യൂ, നിന്നെയീ നാടെത്ര സ്‌നേഹിക്കൂന്നൂ; കൗസല്യയുടെ വിവാഹം അതിനൊരു തെളിവ്
ആദിവാസി നവജാത ഇരട്ടകളുടെ മരണത്തിലെ യാഥാര്‍ത്ഥ്യം ഇതാണ്; വട്ടവടയുടെ ആരോഗ്യരംഗത്തിന്റെയും